നാട് കൂടെ നിന്നിട്ടും രജനി കണ്ണീരോർമയായി...
ചിറ്റാർ ജീവൻ രക്ഷിക്കാൻ നാട് കൈകോർത്തെങ്കിലും കാത്തുനിൽക്കാതെ രജനി യാത്രയായി. ഗുരുതര രോഗബാധിതയും ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുമായ രജനി(31) സീതത്തോട് കൊച്ചുകൊയിക്കൽ പുന്നകുഴിയിൽ സുരാജിന്റെ ഭാര്യയാണ്. എറണാകുളം അമൃത മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ബുധൻ പകൽ 2.45 നാണ് മരിച്ചത്. സൗദിയിൽ നഴ്സായിരുന്ന രജനിക്ക് അപ്രതീക്ഷിതമായിട്ടാണ് പ്രസവാനന്തരം ട്യൂബർക്കുലോസ് മെനിഞ്ചൈറ്റിസ് രോഗം ബാധിച്ചത്. വിദഗ്ധ ചികിത്സ നൽകാനായി മൂന്നിന് എയർ ആംബുലൻസിലാണ് അമൃത മെഡിക്കൽ കോളേജിലെത്തിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ച് പഞ്ചായത്തിലെ വീടുകൾ സന്ദർശിച്ച് രസീത് ഉപയോഗിച്ച് 20 ലക്ഷം രൂപ സമാഹരിച്ച് കുടുംബത്തിന് കൈമാറിയിരുന്നു. മൃതദേഹം വ്യാഴം രാവിലെ 10.30 വരെ കൊച്ചുകോയിക്കലെ പുന്നകുഴിയിൽ വീട്ടിൽ വയ്‌ക്കും. 3.30ന് ചെങ്ങന്നൂർ കൊഴുവല്ലൂർ പുതുപറമ്പിൽ വടക്കേതിൽ വീട്ടിൽ സംസ്കാരം നടത്തും. Read on deshabhimani.com