കമലാസനന്റെ മരുന്നുകൾ മുടങ്ങില്ല



 പത്തനംതിട്ട ഈ കിടപ്പിൽ നിന്നും പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത എനിക്ക് ലഭിച്ച ഒരു കൈ സഹായമാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ... വീട്ടിലെ കട്ടിലിൽ കിടന്നുകൊണ്ട് എഴുപതുകാരനായ പ്രമാടം ചരുവിൽ മേലേമുറിയിൽ കമലാസനൻ പറയുന്നു.  വർഷങ്ങൾക്ക് മുമ്പ് പനിയുടെ ചികിത്സക്കായി എത്തിയ കമലാസനന് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലം നഷ്ടമായത് ഇടത്തേ കാലിന്റെ സ്വാധീനമാണ്.  ജീവിക്കാനായി പ്രമാടത്ത് മുറുക്കാൻ കട നടത്തുകയായിരുന്നു അന്ന് കമലാസനൻ. അഞ്ച് വർഷം മുമ്പ് സൂറത്തിലുള്ള സഹോദരങ്ങളെ കാണാൻ ട്രെയിൻ കയറിയ കമലാസനന് യാത്രക്കിടയിൽ മറ്റൊരു അപകടമുണ്ടായി. സ്റ്റേഷനിൽ ഇറങ്ങി ചായ കുടിച്ച് തിരികെ കയറാൻ ഒരുങ്ങുമ്പോൾ ട്രെയിൻ എടുത്തതിനെ തുടർന്നുണ്ടായ അപകടത്തിൽ കമലാസനന്റെ വലത് കൈയിലെ രണ്ട്‌ വിരലും കഴുത്തിന്റെ ചലന ശേഷിയും നഷ്ടമായി. പിന്നീടുള്ള ജീവിതം കട്ടിലിൽ തന്നെയായി. പരസഹായം കൂടാതെ എഴുന്നേൽക്കാനോ ആഹാരം കഴിക്കാനോ പറ്റാതെയായി. സംസ്ഥാന സർക്കാർ സാമൂഹിക ക്ഷേമ പെൻഷൻ കൃത്യമായി വീട്ടിൽ എത്തിക്കുന്നതിനാൽ മുടങ്ങാതെ മരുന്നുകൾ വാങ്ങാൻ കമലാസനന് സാധിക്കുന്നു. സർക്കാരിന്റെ കരുതലും ഭാര്യ സരോജിനിയുടെയും മകൻ ബിനുവിന്റെയും കുടുംബത്തിന്റെയും സ്നേഹ  സാന്ത്വനവുമാണ്  കമലാസനന്റെ ജീവിതത്തിലെ ആശ്വാസ തണൽ.     Read on deshabhimani.com

Related News