പെരുനാട്ടിൽ പേപ്പട്ടി ആക്രമണം: 
3 പേർക്ക്‌ കടിയേറ്റു



പെരുനാട്  പെരുനാട്ടിൽ പേപ്പട്ടി ആക്രമണത്തിൽ മൂന്നുപേർക്ക്‌ പരിക്ക്‌. പെരുനാട് കാർമേൽ എൻജിനിയറിങ്ങ് കോളേജിന് സമീപം താമസിക്കുന്ന പൂങ്കാമണ്ണിൽ മറിയാമ്മ (85), കൊച്ചുമോൾ ലിജി (29), പെരുനാട് ഉഷാകുമാരി (58) എന്നിവർക്കാണ് പട്ടിയുടെ കടിയേറ്റത്. മറിയാമ്മയുടെ കണ്ണിന്റെ ഭാഗത്ത്‌ പട്ടി ചാടി കടിക്കുകയായിരുന്നു.  കൊച്ചുമകൾ ലിജി ശബ്ദം കേട്ട് വന്നപ്പോൾ ലിജിയുടെ കാൽമുട്ടിനും പട്ടി കടിച്ചു. ശേഷം  ഓടി പോകുന്ന വഴിയിൽ ലോട്ടറി വിൽപ്പനക്കാരിയായ പെരുനാട് ഉഷാഭവനിൽ ഉഷാകുമാരിയെയും ആക്രമിച്ചു. ഇതുകണ്ട്  പ്രദേശവാസികൾ പട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു. മൂന്നു പേരെയും പെരുനാട് ഗവണ്മെന്റ് ആശുപത്രിയിൽ  പ്രാഥമിക ശുശ്രൂഷ നൽകി ശേഷം പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പെരുനാട് പഞ്ചായത്ത് സെക്രട്ടറി പെരുനാട്ടിലെ വെറ്റിനറി സർജനെ വിളിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൃത്യമായ ഇടപെടൽ ഇവരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല.  തുടർന്ന്‌ സെക്രട്ടറിയും പ്രസിഡന്റും  കൂടി ആലോചിച്ച്‌  ഒരു സ്വകാര്യ ജീപ്പിൽ പട്ടിയെ തിരുവല്ല മഞ്ഞാടി വെറ്റിനറി ആശുപത്രിയിൽ എത്തിച്ച്‌  പട്ടിയെ പോസ്റ്റ്‌മാർട്ടം നടത്തി. പട്ടിക്ക്‌ പേ വിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്‌. മൃഗങ്ങൾ മൂലം ഉണ്ടാകുന്ന പ്രശനങ്ങളിൽ പെരുനാട്ടിലെ വെറ്റിനറി വിഭാഗം ഒളിച്ചോടുകയാണെന്നും . മൃഗ സംരക്ഷണ വകുപ്പ് അടിയന്തര പരിഗണന ഇത്തരം കാര്യങ്ങളിൽ നടത്തണമെന്നും പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ പറഞ്ഞു.   Read on deshabhimani.com

Related News