മൃൺമയി ജോഷി പടിയിറങ്ങി; 
ഡോ. ചിത്ര നാളെ ചുമതലയേൽക്കും



പാലക്കാട് നെല്ലറയുടെ സ്‌നേഹം നുകർന്ന്‌ രണ്ടുവർഷം മികച്ച ഭരണം നടത്തിയ ചാരിതാർഥ്യത്തോടെ കലക്ടർ മൃൺമയി ജോഷി ശശാങ്ക്‌ പടിയിറങ്ങി. ശനിയാഴ്‌ച ജില്ലാ വികസനസമിതി യോഗമായിരുന്നു മൃൺമയി ജോഷി പങ്കെടുത്ത അവസാന പരിപാടി. ഊഷ്‌മളമായ യാത്രയയപ്പ്‌ നൽകി. ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്‌എം) ഡയറക്ടറായി ബുധനാഴ്‌ച പുതിയ ചുമതല ഏറ്റെടുക്കും. ജില്ലയുടെ പുതിയ കലക്ടറായി ആലപ്പുഴ നങ്ങ്യാർകുളങ്ങര സൗപർണികയിൽ ഡോ. ചിത്ര തിങ്കളാഴ്‌ച ചുമതലയേൽക്കും. ആരോഗ്യവകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി പദവിയിൽനിന്നാണ്‌ കലക്‌ടറായി ചിത്രയെത്തുന്നത്‌. എംബിബിഎസ്‌ ബിരുദധാരിയായ ചിത്ര 2014ലെ കേരള കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥയാണ്‌.  കൊല്ലം സബ്‌കലക്ടർ, ഐടി മിഷൻ ഡയറക്‌ടർ, ലേബർ കമീഷണർ, മെഡിക്കൽ സർവീസ്‌ കോർപറേഷൻ എംഡി എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. തിരുവനന്തപുരം തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്കിലെ വാക്‌സിൽ ഉൽപ്പാദന യൂണിറ്റിൽ വാക്‌സിൻ നിർമാണ പ്രോജക്‌ടിന്റെ പ്രോജക്‌ട്‌ ഡയറക്‌ടറായും പ്രവർത്തിച്ചു. ശ്യാമപ്രസാദിന്റെയും പരേതയായ ലീനയുടെയും മകൾ. തിരുവനന്തപുരം കരകുളം ഗവ. ആശുപത്രിയിലെ ഡോക്‌ടർ കോട്ടയം ഈരാറ്റുപേട്ട സ്വദേശി പി അരുണാണ്‌ ഭർത്താവ്‌. Read on deshabhimani.com

Related News