തേങ്കുറുശി ദുരഭിമാനക്കൊല
: ഒരു സാക്ഷിയെക്കൂടി വിസ്‌തരിച്ചു



പാലക്കാട്‌ തേങ്കുറുശി ദുരഭിമാനക്കൊലക്കേസിൽ ഒരു സാക്ഷിയെക്കൂടി വ്യാഴാഴ്‌ച വിസ്‌തരിച്ചു. രണ്ടാംപ്രതി പ്രഭുകുമാർ ഉപയോഗിച്ച ആയുധം കനാലിൽനിന്ന്‌ കണ്ടെടുത്ത സാക്ഷി രതീഷിനെയാണ്‌ വിസ്‌തരിച്ചത്‌.   കേസിൽ കൂടുതൽ സാക്ഷികളെ 23ന്‌ വിസ്‌തരിക്കും. പാലക്കാട്‌ അഡീഷണൽ സെഷൻസ്‌ കോടതി ഒന്ന്‌ ജഡ്‌ജി എൽ ജയവന്ത്‌ മുമ്പാകെയാണ്‌ വിസ്‌താരം.  പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ പി അനിൽ ഹാജരായി. 2020 ഡിസംബർ 25നാണ് തേങ്കുറുശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ടത്.  അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (46), ഹരിതയുടെ അച്ഛൻ പ്രഭുകുമാർ (44) എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. Read on deshabhimani.com

Related News