പോക്‌സോ കേസിൽ 26 വർഷം കഠിനതടവ്‌



തിരൂർ പതിനാറു വയസ്‌ തികയാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 26 വർഷം കഠിനതടവും ഒരു മാസം തടവും 65,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാവൂർ മില്ലുംപടിയിൽ പടിക്കപ്പറമ്പിൽ മുഹമ്മദ്‌ ബഷീറിനെയാണ്‌ തിരൂർ- ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് സി ആർ ദിനേശ് ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ 16 മാസം കഠിന തടവ്‌ അനുഭവിക്കണം.  കൽപ്പകഞ്ചേരി പൊലീസ്‌ 2019ൽ രജിസ്‌റ്റർചെയ്‌ത കേസാണിത്‌. സമാനമായ രണ്ടു കേസുകളിൽ ശിക്ഷിക്കപ്പെട്ട്‌ തടവിലാണ്‌ ഇയാൾ. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌ അയച്ചു. കൽപ്പകഞ്ചേരി എസ്‌ഐ എസ്‌ കെ പ്രിയനാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക്‌ പ്രോസിക്യൂട്ടർമാരായ  മാജിദ അബ്ദുൾ മജീദ്‌, അയിഷ പി ജമാൽ എന്നിവർ കോടതിയിൽ ഹാജരായി. തിരൂർ എഎസ്‌ഐ എൻ പി സീമ പ്രോസിക്യൂഷനെ സഹായിച്ചു.   Read on deshabhimani.com

Related News