നിലമ്പൂരിന്‌ 
മിനി സിവിൽ സ്റ്റേഷൻ

നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ ശിലാഫലകം പി വി അബ്ദുൽവഹാബ് എംപി അനാഛാദനം ചെയ്യുന്നു


  നിലമ്പൂർ കാത്തിരിപ്പുകൾക്ക്‌‌ വിരാമമിട്ട്‌  നിലമ്പൂരിന്റെ  സ്വപ്‌നമായിരുന്ന  മിനി സിവിൽ സ്റ്റേഷൻ മന്ത്രി ജി സുധാകരൻ നാടിന് സമർപ്പിച്ചു. പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാണ്  മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്.    നിലമ്പൂർ  ഐടിഐക്കുസമീപം ഒരേക്കറിൽ 15 കോടി 25 ലക്ഷം രൂപ ചെലവഴിച്ച് 6000 ചതുരശ്രയടിയിൽ നാല്  നിലകളിലാണ് കെട്ടിടം നിർമിച്ചത്. താലൂക്ക് സപ്ലൈ ഓഫീസ്, ജോയിന്റ് ആർടി ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഐടിഡിപി ഓഫീസ്,  എക്‌സൈസ് സർക്കിൾ ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ്, ആർടിഒ എന്നിവ ഉൾപ്പെടെ 19 ഓഫീസുകൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കും. നടപടികൾ പൂർത്തീകരിക്കുന്നതോടെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. പി വി അബ്ദുൽവഹാബ് എംപി ശിലാഫലകം അനാഛാദനംചെയ്തു.    സിവിൽ സ്റ്റേഷൻ നിർമാണ കരാർ  പ്രവർത്തി നടന്നുകൊണ്ടിരിക്കെ മരണപ്പെട്ട കരാറുകാരൻ കൊമ്പൻ ഷാനവാസിന്റെ കുടുംബങ്ങൾക്ക് പി വി അൻവർ എംഎൽഎയുടെ ഉപഹാരം പി വി അബ്ദുൽവഹാബ് എംപി കൈമാറി.നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വൈസ് ചെയർപേഴ്‌സൺ അരുമ ജയകൃഷ്ണൻ, പി എം ബഷീർ, കക്കാടൻ റഹീം, യു കെ ബിന്ദു, സൈജി, സജി സക്കറിയ, കൗൺസിലർ ഇസ്മായിൽ എരഞ്ഞിക്കൽ, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് അൻവർ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ എം ഷിനി, നിലമ്പൂർ തഹസിൽദാർ എം സുരേഷ്‌കുമാർ, ഇ പത്മാക്ഷൻ, അഡ്വ. ഷെറി ജോർജ്, അഡ്വ. ഹംസ കുരിക്കൾ, ടോമി ചെഞ്ചേരി, ബിനോയി പാട്ടത്തിൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News