പെൺകുട്ടി തൂങ്ങിമരിച്ച സംഭവം: അന്വേഷണം ഊർജിതം



തേഞ്ഞിപ്പലം ലൈംഗികാതിക്രമത്തെ അതിജീവിച്ച പെൺകുട്ടി തൂങ്ങിമരിച്ച സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ഊർജിതമാക്കി. സിഐ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുട്ടിയുടെ വീട്ടിലെത്തി ഉമ്മയിൽനിന്നും വിശദമായ മൊഴിയെടുത്തു. കുട്ടി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോൺ കണ്ടെത്തി. ഇവ ഫൊറൻസിക് പരിശോധനക്ക് വിധേയമാക്കും. ഏഴ് മാസം മുമ്പാണ് ചേലേമ്പ്രയില്‍ വാടക ക്വാര്‍ട്ടേഴ്‌സിൽ കുട്ടി മാതാവിനോടും സഹോദരനോടും ഒപ്പം താമസം ആരംഭിച്ചത്.  2021ലാണ് ബന്ധുക്കൾ   ഉൾപ്പെടെയുള്ളവര്‍ പെണ്‍കുട്ടിയ പീഡിപ്പിച്ചത്.  ഫറോക്ക്, കൊണ്ടോട്ടി സ്റ്റേഷൻ പരിധികളിലാണ് പോക്സോ കേസ്. ഇവയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുമുണ്ട്. സിപിഐ എം നേതാക്കളായ ഇ ജയൻ, കെ പി സുമതി, എൻ പ്രമോദ്‌ദാസ്‌ എന്നിവർ കുട്ടിയുടെ വീട്‌ സന്ദർശിച്ചു.    Read on deshabhimani.com

Related News