തെരച്ചിൽ വിഫലം; നവജാതശിശുവിനെ കണ്ടെത്താനായില്ല



പെരിന്തൽമണ്ണ ഏലംകുളം തൂത പുഴയിൽവീണ നവജാതശിശുവിനെ മൂന്നാം ദിനവും കണ്ടെത്താനായില്ല. ഏലംകുളം മപ്പാട്ടുകര റെയില്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിനായി മൂന്നാം ദിവസം നടത്തിയ തെരച്ചിലും വിഫലമായി.   കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ വെള്ളിയാഴ്ചയും തെരച്ചിൽ തുടർന്നു. അഗ്നിരക്ഷാസേനാംഗങ്ങളും സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് അംഗങ്ങളുമുള്‍പ്പെടെ 20 പേരുടെ സംഘമാണ് വെള്ളിയാഴ്ച തെരച്ചില്‍ നടത്തിയത്. കുഞ്ഞിന്റെ പിതാവും നാട്ടുകാരും സംഘത്തോടൊപ്പമുണ്ടായിരുന്നു. മാനസിക രോഗിയായ മാതാവ് സംഭവശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് പാലത്തില്‍ നില്‍ക്കവേ ട്രെയിന്‍ വന്നപ്പോൾ യുവതിയുടെ കൈയിൽനിന്നും കുഞ്ഞ്‌ പുഴയിൽ വീണത്‌. Read on deshabhimani.com

Related News