പന്ത്രണ്ടുകാരനെ ആക്രമിച്ചു കാട്ടുപന്നിയെ വെടിവച്ചു കൊന്നു

തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ അദ്നാൻ


തിരുവമ്പാടി  തിരുവമ്പാടിയിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പന്ത്രണ്ടുകാരനെ കാട്ടുപന്നി ആക്രമിച്ചു. രക്ഷപ്പെട്ട പന്നിയെ പിന്നീട്‌ വെടിവച്ചുകൊന്നു.  തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂൾ   ഏഴാം ക്ലാസ് വിദ്യാർഥി ചേപ്പിലംകോട് മുല്ലപ്പള്ളി സനൂപിന്റെ മകൻ അദ്നാനാണ് ശനി രാവിലെ 9.15ഓടെ പന്നിയുടെ കുത്തേറ്റത്. കടയിൽനിന്ന്‌ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോവുമ്പോൾ ചേപ്പിലംകോട് പൊട്ടൻകാവ് റോഡിലായിരുന്നു സംഭവം. രണ്ടുകാലിനുമാണ്‌ പരിക്കേറ്റത്‌. തുടർന്ന്‌ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച  വിദ്യാർഥിയുടെ ഇരു കാലുകളിലുമായി 14 തുന്നലിട്ടു.  ആക്രമണശേഷം രക്ഷപ്പെട്ട പന്നി സമീപത്തെ പറമ്പിൽ കുടുങ്ങിയതോടെയാണ്‌ വനംവകുപ്പിന്റെ എം പാനൽ ഷൂട്ടർ  തിരുവമ്പാടി സ്വദേശി സിബി മടിക്കാങ്കൽ എത്തി വെടിവച്ചു കൊന്നത്‌. കഴിഞ്ഞ ദിവസമാണ് ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ  വെടിവച്ചു കൊല്ലാൻ സംസ്ഥാന സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്. എന്നാൽ തിരു വമ്പാടിയിൽ വനംവകുപ്പ ധികൃതർ നേരിട്ടെത്തി നടപടി യെടു ക്കുകയായിരുന്നു. അ തേസമയം കാട്ടു പന്നിയെ വെടിവച്ചുകൊല്ലാൻ തദ്ദേശ സ്ഥാപ നങ്ങൾക്ക് സർക്കാർ അനുമതി  നൽകിയത്  കർഷകർക്കിടയിൽ വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com

Related News