കേരളത്തിലെ കോൺഗ്രസ്‌ ഗുണ്ട–ക്രിമിനൽ കോൺഗ്രസായി: ഇ പി ജയരാജൻ



കോഴിക്കോട്‌  കേരളത്തിലെ കോൺഗ്രസ്‌ ഗുണ്ട–-ക്രിമിനൽ കോൺഗ്രസായി അധഃപതിച്ചെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. ഇപ്പോഴുള്ളത്‌ പഴയ കോൺഗ്രസല്ല. ബിജെപിയുമായി പരസ്‌പരം ആലോചിച്ച്‌ സമരങ്ങൾ സംഘടിപ്പിക്കുന്ന  ദുഷ്‌ടശക്തിയായി മാറിയിരിക്കുകയാണ്‌. ബിജെപിയെയും ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും കൂട്ടുപിടിച്ച്‌ സംസ്ഥാനത്ത്‌  കലാപമഴിച്ചുവിടാനാണ്‌ സതീശനും കോൺഗ്രസും ശ്രമിക്കുന്നത്‌. മുഖ്യമന്ത്രിയെ അപകടപ്പെടുത്താനുള്ള കോൺഗ്രസ്‌ ഭീകരതക്കെതിരെയും കള്ളക്കടത്ത്‌, മാഫിയ, കോൺഗ്രസ്‌–-ആർഎസ്‌എസ്‌ കൂട്ടുകെട്ടിനെതിരെയും എൽഡിഎഫ്‌ നേതൃത്വത്തിൽ മുതലക്കുളത്ത്‌ സംഘടിപ്പിച്ച മഹാറാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.     രമേശ്‌ ചെന്നിത്തല ഒന്നിനും കൊള്ളാത്തവനാണ്‌ എന്ന്‌ വരുത്തിത്തീർക്കാൻ വി ഡി സതീശൻ ഉഗ്രമൂർത്തിയായി പ്രവർത്തിക്കുകയാണ്‌. സുധാകരനുംകൂടി ചേർന്നപ്പോൾ ‘നല്ല ജോഡി’യായി. മുഖ്യമന്ത്രിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെയും തൊട്ടുകളിക്കാൻ കേരളം സമ്മതിക്കില്ല. ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാണ്‌ പിണറായി. നാട്ടിലെ ജീവിതം ദുസ്സഹമാക്കാനും വികസനപ്രവർത്തനങ്ങളെ തടയിടാനുമാണ്‌ കോൺഗ്രസ്‌ അക്രമമഴിച്ചുവിടുന്നത്‌. നാടാകെ മുന്നോട്ടുപോകുമ്പോൾ കലാപം സൃഷ്‌ടിക്കുകയാണ്‌. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും.  മുഖ്യമന്ത്രിയെ വിമാനത്തിൽവച്ച്‌ ആക്രമിച്ച സംഭവത്തിൽ അപലപിക്കാൻ പോലും യുഡിഎഫ്‌ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല അക്രമികളെ മാലയിട്ട്‌ സ്വീകരിക്കുകയായിരുന്നു. ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ പ്രതിപക്ഷ നേതാവ്‌ ഭീഷണിപ്പെടുത്തുകയാണ്‌. ഇതിന്റെ ഭാഗമായാണ്‌ ദേശാഭിമാനിക്കുനേരെ അക്രമമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News