ആർഎസ്‌എസ്‌ മാധ്യമപഠനകേന്ദ്രവുമായി സഹകരിച്ച്‌ 
ജയശങ്കറും ചെക്കൂട്ടിയും



കോഴിക്കോട്  ആർഎസ്എസ് മുഖപത്രമായ കേസരിയുടെ നേതൃത്വത്തിലുള്ള മാധ്യമ  പഠനകേന്ദ്രത്തിൽ സംഘപരിവാർ പ്രവർത്തകർക്കൊപ്പം റിസോഴ്‌സ്‌ പേഴ്‌സൺമാരായി അഡ്വ. എ ജയശങ്കറും മുതിർന്ന മാധ്യമപ്രവർത്തകൻ എൻ പി ചെക്കൂട്ടിയും. ആദ്യ ബാച്ച്‌ പ്രവേശനത്തിനായുള്ള പരസ്യത്തിലാണ് ഇവരുടെ പേര്‌ ഉൾപ്പെട്ടിരിക്കുന്നത്‌. ചാനൽ ചർച്ചകളിൽ സ്വതന്ത്ര മാധ്യമ നിരീക്ഷകനായാണ്‌ ജയശങ്കറെ അവതരിപ്പിക്കാറുള്ളത്‌.  കേരള പിഎസ്‌സി മുൻ ചെയർമാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണൻ, ബിജെപി വക്താവും ജന്മഭൂമി മുൻ എഡിറ്ററുമായ കെ വി എസ് ഹരിദാസ്, ജനം ടിവി എഡിറ്റർ ജി കെ സുരേഷ് ബാബു, ബിജെപി സംസ്ഥാന സമിതി അംഗവും കേരള ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റുമായ ഹരി എസ് കർത്ത, കോഴിക്കോട് ആകാശവാണി ഡയറക്ടർ കെ എം നരേന്ദ്രൻ എന്നിവരും ഈ പട്ടികയിലുണ്ട്‌.  സംഘപരിവാർ പക്ഷപാതിത്വത്തിന്റെ പേരിൽ ജയശങ്കറിനെതിരെ നേരത്തെയും ആരോപണമുയർന്നിരുന്നു. ആർഎസ്എസ് പഠന ക്യാമ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രനും ജയശങ്കറും പരസ്പ‌‌രം രാഖി കെട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് ശേഷവും ആർഎസ്എസ് പരിപാടികളിൽ ജയശങ്കർ സജീവ സാന്നിധ്യമായി. സിപിഐ അംഗമായിരുന്ന ജയശങ്കറിനെതിരെ നേരത്തെ അച്ചടക്ക നടപടിയെടുത്തിരുന്നു. പിന്നീട്‌ തിരിച്ചെടുത്തു. Read on deshabhimani.com

Related News