കൂട്ടബലാത്സംഗം: 
ഒരാൾകൂടി അറസ്റ്റിൽ



പേരാമ്പ്ര  കായക്കൊടിയിലെ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ടാമത്തെ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കുറ്റ്യാടി മാവിലപ്പാടിയിലെ ഗുരിക്കൾ പറമ്പത്ത് മെർവിനെ(22)യാണ് വ്യാഴാഴ്ച വൈകിട്ട് പേരാമ്പ്ര ഡി വൈ എസ് പി  ജയൻ ഡൊമിനിക്ക് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതി പ്രതിയെ റിമാൻഡ്‌  ചെയ്തു.    പെൺകുട്ടിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം നാദാപുരം എ എസ് പി നിതിൻരാജ് നാലു യുവാക്കളെ അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിലായ മരുതോങ്കര അടുക്കത്ത് പാറച്ചാലിൽ ഷിബു (24), മൊയിലോത്തറ തെക്കെ പറമ്പത്ത് സായൂജ്(24), മൊയിലോത്തറ തമഞ്ഞിമ്മൽ രാഹുൽ (22), ആക്കൽ പാലോളി അക്ഷയ് (22) എന്നിവർ റിമാൻഡിലാണ്. കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ ആദ്യസംഭവം. പെൺകുട്ടിയുടെ മൊഴിയനുസരിച്ചാണ് ഇപ്പോൾ പെരുവണ്ണാമൂഴി പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ16നാണ് രണ്ടാമത്തെ സംഭവം. പെൺകുട്ടിയുടെ അമ്മവീടിനടുത്ത്‌  അമ്മയ്ക്കൊപ്പം തോട്ടിൽ അലക്കാനും കുളിക്കാനുമായി പോയ പെൺകുട്ടിയെ രാഹുലും ഇപ്പോൾ പിടിയിലായ മെർവിനും ചേർന്ന് ബൈക്കിൽ തട്ടിക്കൊണ്ടുപോയി ചെമ്പനോട പെരുവണ്ണാമൂഴി റോഡിൽ പന്നിക്കോട്ടൂർ വനത്തിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പുതിയ കേസ്.  പേരാമ്പ്ര ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല.   Read on deshabhimani.com

Related News