വിദ്യാർഥിയുടെ മരണത്തിൽ 
പങ്കില്ലെന്ന്‌ എൻഐടി



കോഴിക്കോട്  എൻഐടി-യിലെ  മുൻ വിദ്യാർഥി  അഗിൻ എസ് ദിലീപിന്റെ മരണത്തിൽ  കലിക്കറ്റ് എൻഐടിക്ക്‌ പങ്കില്ലെന്ന്‌ ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പ്രസ്താവനയിൽ അറിയിച്ചു. അഗിൻ 2018-ൽ കലിക്കറ്റ്‌ എൻഐടിയിൽ  കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്  ബി ടെക് പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയിരുന്നു.  നാല് വർഷത്തെ പഠനം കഴിഞ്ഞിട്ടും ഒന്നാം വർഷ കോഴ്സുകൾ പോലും  പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന്‌ മൂന്ന് അവസരങ്ങൾ നൽകി.   ബി ടെക്കിന്റെ മൂന്നും നാലും വർഷങ്ങളിലെ മുഴുവൻ വിഷയങ്ങളും ബാക്കിയായിരുന്നു. ഈ സാഹചര്യത്തിലാണ്‌  എൻഐടിയിലെ ബിടെക് പഠനം നിർത്തേണ്ടി വന്നത്‌.  ഇക്കാര്യം അഗിനെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തിയതാണ്‌. പഞ്ചാബിലെ എൽപിയു-വിൽ ഡിസൈൻ പ്രോഗ്രാമിന്‌ ചേർന്ന വിവരം മരണശേഷം മാധ്യമ വാർത്തകളിലൂടെയാണ്‌ അറിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. Read on deshabhimani.com

Related News