പൊട്ടൽ 
തീരുമാനിക്കേണ്ടത്‌ ഡോക്ടറെന്ന്‌ രമ



തിരുവനന്തപുരം തന്റെ കൈയ്‌ക്ക് പൊട്ടലുണ്ടോയെന്ന്‌ തീരുമാനിക്കേണ്ടത്‌ ഡോക്ടറാണെന്ന്‌ കെ കെ രമ എംഎൽഎ. രോഗിയുടെ വിവരങ്ങൾ ആശുപത്രിയിൽനിന്ന് പുറത്തുപോയിട്ടുണ്ടെങ്കിൽ ഗുരുതര കുറ്റമാണെന്നും രമ പറഞ്ഞു.  നിയമസഭയിലെ സംഘർഷത്തിനുശേഷം ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിൽ കൈ പരിശോധിച്ചു. തുടർന്നാണ് പ്ലാസ്റ്റർ ഇട്ടത്. അതിന്റെ പേരിൽ വ്യാജപ്രചാരണം നടക്കുന്നു. ഇക്കാര്യത്തിൽ കെ എൻ സച്ചിൻദേവ് എംഎൽഎയ്‌ക്കെതിരെ സ്‌പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകിയതായും രമ പറഞ്ഞു. എന്നാൽ, കൈയ്‌ക്ക്‌ പൊട്ടലുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയില്ല. Read on deshabhimani.com

Related News