കരീമിന്റെ മരണം 
വിനാഗിരി ഉള്ളിൽ ചെന്നെന്ന്



കൊയിലാണ്ടി കുറുവങ്ങാട് വരകുന്ന് കോളനിയിലെ കരീം (42) മരിച്ചത് വിനാഗിരി ഉള്ളിൽ ചെന്നെന്ന് സംശയം. കൊയിലാണ്ടി കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റിന്റെ അടുത്ത കടയിൽനിന്ന്  വെള്ളത്തിന് പകരം വിനാഗിരി നൽകിയെന്നാണ് ആക്ഷേപം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധനയും നടത്തി.  തിങ്കൾ പകൽ പതിനൊന്നോടെയാണ് കരീം ടൗൺ ഹാളിന് കിഴക്കുവശമുള്ള റോഡിന് സമീപത്ത് രക്തം ഛർദിച്ച് അവശനിലയിലായത്. കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മദ്യത്തിൽ വെള്ളത്തിനുപകരം വിനാഗിരിയുടെ എസ്സൻസ് ഒഴിച്ചതായാണ് സംശയിക്കുന്നത്. നെല്ലിക്കയും മാങ്ങയും ഉപ്പിലിട്ട് വിൽക്കുന്ന കടയായതുകൊണ്ട് ഇവിടെ വിനാഗിരി എസ്സൻസ് സൂക്ഷിക്കുക പതിവാണ്‌. Read on deshabhimani.com

Related News