അന്വേഷണം ഊർജിതം



  ഓർക്കാട്ടേരി ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടയിൽ പൊലീസുകാരന് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതം. അക്രമവുമായി ബന്ധപ്പെട്ട് എടച്ചേരി പൊലീസ് അഞ്ചുപേർക്കെതിരെ കേസെടുത്തു. പൊലീസുകാരനെ കുത്തിയ പ്രതിയേയും ഇയാളെ മോചിപ്പിച്ചവരേയും തിരിച്ചറിഞ്ഞു.  എആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ നടുവണ്ണൂർ സ്വദേശി അഖിലേഷാണ് തിങ്കളാഴ്ച രാത്രി ആക്രമണത്തിന് ഇരയായത്. ഏറാമല മണ്ടോള്ളതിൽ ക്ഷേത്ര ഉത്സവത്തിന്റെ മറവിൽ വൻതോതിൽ ചൂതാട്ടം നടക്കുന്നുവെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്‌ പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. ഇതിനിടയിലാണ് അക്രമം. നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്‌ പൊലീസുകാരനെ കുത്തിയതെന്നറിയുന്നു. കായപ്പനച്ചി സ്വദേശിയായ പ്രതി ഒളിവിലാണ്‌.   സയിന്റിഫിക് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എആർ ക്യാമ്പിലെ അഖിലേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. Read on deshabhimani.com

Related News