അവസാന വേദി സർഗാലയയിൽ

ഇരിങ്ങൽ സർഗാലയയിലെ അവസാന പരിപാടിയിൽ കൊല്ലം സുധി 
ബിനു അടിമാലിക്കൊപ്പം വേദിയിൽ


കോഴിക്കോട്‌ നടൻ ജഗദീഷിന്റെ ഫിഗറിലെത്തി വടകരയുടെ മനം കവർന്നാണ്‌ കൊല്ലം സുധി കഴിഞ്ഞ ദിവസം മടങ്ങിയത്‌. സുധിയുടെ മാസ്റ്റർപീസായിരുന്നു ഇത്‌.   കൗണ്ടറുകളാൽ നിറകൈയടി നേടിയ പ്രകടനം. ഇരിങ്ങൽ സർഗാലയയിലെ സ്വാതി തിരുനാൾ സ്‌റ്റേജിലായിരുന്നു പരിപാടി. സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചും ചിരിപ്പിച്ചും പരിപാടി കഴിഞ്ഞ്‌ മടങ്ങവേ വാഹനാപകടത്തിൽപ്പെട്ട്‌ സുധി മരിച്ച വാർത്ത ഞെട്ടലോടെയാണ്‌ നാട്‌ കേട്ടത്‌. ട്വന്റിഫോർ ചാനലിന്റെ കണക്ട് സമാപനത്തിന്റെ ഭാഗമായിരുന്നു കലാസന്ധ്യ. ഫ്ലവേഴ്‌സ്‌ ചാനൽ കോമഡി ഉത്സവം, സ്റ്റാർ മാജിക്‌, ടോപ്‌ സിങ്ങർ കലാകാരന്മാരും ചാനലിലെ അവതാരകരും കലാസന്ധ്യയുടെ ഭാഗമായി.    ‘ഗോഡ്‌ഫാദറി’ലെ ആനപ്പാറ അച്ചാമ്മയായും (ഫിലോമിന) ‘പത്ര’ത്തിലെ സുരേഷ്‌ ഗോപിയായും സുധി വേദിയെ ഹരംകൊള്ളിച്ചു. സർഗാലയയിൽ ആദ്യമായാണ്‌ സുധി പരിപാടി അവതരിപ്പിക്കുന്നത്‌. Read on deshabhimani.com

Related News