റോഡ് പണി പൂർത്തിയാക്കിയില്ല; കരാറുകാരനെ ഒഴിവാക്കി



നാദാപുരം  ചെക്യാട് പഞ്ചായത്തിലെ  പാറക്കടവ്- പുളിയാവ്- ജാതിയേരി റോഡിന്റെ പണി പൂർത്തീകരിക്കാത്ത കരാറുകാരനെ പൊതുമരാമത്ത് ഒഴിവാക്കി. കാസർകോട്‌ സ്വദേശി  മുഹമ്മദ്കുഞ്ഞിയെയാണ്  പൊതുമരാമത്ത് റോഡ്സ്  സൂപ്രണ്ടിങ് എൻജിനിയർ  ഒഴിവാക്കിയത്. മൂന്നര കോടി രൂപ ചെലവിൽ മൂന്നു കിലോ മീറ്റർ  റോഡിന്റെ പ്രവൃത്തി ഫെബ്രുവരിയിൽ പൂത്തീകരിക്കണമെന്നാണ് കരാർ.  അഞ്ച്‌ ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തീകരിച്ചത്. റോഡ് പ്രവൃത്തിക്കെതിരെ നിരന്ത ആരോപണങ്ങൾ  ഉയരുകയും റോഡിൽ യാത്ര ദുരിതമാകുകയും ചെയ്തതിനെ തുടർന്ന് കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  പരാതി നൽകിയതിനെ തുടർന്ന് ഉടൻ കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് ഉറപ്പ് നൽകിയിരുന്നു. പുനർ ടെൻഡർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കക്കട്ട് കൈവരി നിർമാണ പ്രവൃത്തിയും ഈ  കരാറുകാരനായിരുന്നു ഏറ്റെടുത്തിരുന്നത്.   പണി പൂർത്തിയാക്കാത്തതിനെ തുടർന്ന് ഇയാളെ നേരത്തേ കരാറിൽ നിന്നും ഒഴിവാക്കിയിരുന്നു. Read on deshabhimani.com

Related News