റഷ്യൻ യുവതിയെ 
പീഡിപ്പിച്ച പ്രതിയെ കസ്റ്റഡിയിൽ വിട്ടു



ബാലുശേരി റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ  സുഹൃത്ത്  കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ തുടരന്വേഷണത്തിനായി ഒരുദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.  അന്വേഷണ ഉദ്യോഗസ്ഥനായ കൂരാച്ചുണ്ട് സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി സുനിൽകുമാർ സമർപ്പിച്ച അപേക്ഷയിലാണ് പേരാമ്പ്ര കോടതി പ്രതിയെ ഒരു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊയിലാണ്ടി സബ്ജയിലിൽ നിന്ന്‌ വെള്ളിയാഴ്ച രാവിലെയാണ് ആഖിലിനെ കോടതിയിൽ ഹാജരാക്കിയത്. സമാന സ്വഭാവമുള്ള കേസ്‌ ഇയാളുടെ  പേരിൽ മുമ്പും  ഉണ്ടായിരുന്നു.  നേരത്തേ കൂരാച്ചുണ്ട് സ്വദേശിയായ  യുവതിയെ  വിവാഹം കഴിച്ചിരുന്നു.  ആഖിലിനെതിരെ പീഡനത്തിന് ആ യുവതിയും കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു.      റഷ്യൻയുവതി കോഴിക്കോട് മഹിളാ മന്ദിരത്തിൽനിന്ന്‌  ചൊവ്വാഴ്‌ച നാട്ടിലേക്ക് പോയി. ഖത്തറിൽനിന്ന് ഇൻസ്റ്റഗ്രാംവഴിയാണ് ആഖിൽ യുവതിയെ പരിചയപ്പെട്ടത്‌. കൂരാച്ചുണ്ടിലെ വീട്ടിൽവച്ച്‌ ക്രൂര പീഡനത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ടിലുണ്ട്.  തെളിവെടുത്ത ശേഷം ശനി വൈകിട്ട് പേരാമ്പ്ര കോടതിയിൽ ഹാജരാക്കും. Read on deshabhimani.com

Related News