ജോമോൻ 
ആലുവ സ്വദേശിയെ 
തട്ടിക്കൊണ്ടുപോയെന്ന്‌ പരാതി



കോട്ടയം ഷാൻ ബാബു വധക്കേസിൽ അറസ്‌റ്റിലായ ജോമോൻ ആലുവ സ്വദേശി പ്രസാദിനെ തട്ടിക്കൊണ്ടുപോയെന്ന്‌ കാട്ടി ഒപ്പം താമസിച്ചിരുന്ന ലത പൊലീസിന്‌ പരാതി നൽകിയതായി സൂചന. ഷാൻ ബാബുവിനെ വധിക്കുന്നതിന്‌ രണ്ടുമാസം മുമ്പാണ്‌ ഈ സംഭവം. എന്നാൽ ഇക്കാര്യത്തിൽ പൊലീസ്‌ സ്ഥിരീകരണമില്ല. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നൽകുന്ന പരാതികൾ ബന്ധപ്പെട്ട പൊലീസ്‌ സ്‌റ്റേഷനുകളിലേക്ക്‌ കൈമാറുന്നതിനാൽ പരാതിയുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി ഡി ശിൽപ്പ പറഞ്ഞു.  നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആളാണ് പ്രസാദ്. ഇയാൾക്കൊപ്പമാണ് പള്ളിക്കത്തോട്‌ സ്വദേശിയായ ലത താമസിക്കുന്നത്. ചന്തക്കടവിലെ കടമുറിയിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. നഗരത്തിൽ മദ്യവിൽപ്പന നടത്തിയതിനു പ്രസാദിനെതിരെ അബ്കാരിക്കേസ് നിലവിലുണ്ടായിരുന്നു. കോട്ടയം നഗരമധ്യത്തിൽ മദ്യവിൽപ്പന നടത്തിയതിനു 2021 ഏപ്രിൽ ഒന്നിന് പ്രസാദിനെയും ഒപ്പം താമസിച്ചിരുന്ന ലതയെയും പൊലീസ് അറസ്റ്റ്ചെയ്‌തു. നവംബർ രണ്ടിന് രാത്രി ഒന്നോടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിന്‌ സമീപത്തെ ഇടവഴിയിൽനിന്ന്‌ ജോമോൻ ഓട്ടോറിക്ഷയിൽ എത്തി പ്രസാദിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ്‌ പരാതി. പ്രസാദിനെ കാണാനില്ലെന്ന്‌ ലത തന്നെ അറിയിച്ചിരുന്നതായി കോട്ടയത്തെ അഭിഭാഷകൻ അഡ്വ. വിവേക് മാത്യു വർക്കിയും പറഞ്ഞു. അബ്കാരി കേസിൽ പ്രതിയായ പ്രസാദിനെതിരെ വാറണ്ട് നിലവിലുണ്ടെന്നും അതുകൊണ്ട്‌ ഇയാൾ ഒളിവിൽ പോയതാകാമെന്നും പൊലീസ്‌ കരുതുന്നു. Read on deshabhimani.com

Related News