ദേശാഭിമാനി പ്രചാരണം ഊർജിതം



കോട്ടയം ജില്ലയിൽ ദേശാഭിമാനിയുടെ പ്രാചാരണം ഊർജിതമായി. വിപുലമായ പ്രവർത്തനങ്ങൾക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റി രൂപം നൽകി. സംസ്ഥാനത്ത്‌ പത്ത്‌ ലക്ഷം വരിക്കാരെ കണ്ടെത്താൻ സംസ്ഥാന കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്‌.   സിപിഐ എമ്മിന്റെ പ്രവർത്തകർ  ബ്രാഞ്ചു മുതൽ ജില്ലാതലം വരെ സ്‌ക്വാഡുകൾ രൂപീകരിച്ച്‌ കടകളും വ്യാപാരശാലകളും വീടുകളും സന്ദർശിച്ച്‌ പുതിയ വരിക്കാരെ കണ്ടെത്തും. വാർഷിക വരിസംഖ്യ പുതുക്കുന്ന പ്രവർത്തനങ്ങളും ഏറ്റെടുക്കും. മന്ത്രി വി എൻ വാസവൻ, മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ, ദേശാഭിമാനി ജനറൽ മനേജർ കെ ജെ തോമസ്‌ എന്നിവരെല്ലാം പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമാകും. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളുമെല്ലാം സ്ക്വാഡുകൾ നയിക്കും.  സ. അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിദിനമായ 23 ന്‌ പാർടി നേതാക്കൾ എല്ലാ എരിയകളിലുമെത്തി വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങും. മന്ത്രി വി എൻ വസവൻ 23 ന്‌ വൈകിട്ട്‌ നാലിന്‌ ചങ്ങനാശേരി, അഞ്ചിന്‌ കോട്ടയം, ആറിന്‌ ഏറ്റുമാനൂർ എന്നിവിടങ്ങളിലും വൈക്കം വിശ്വൻ പകൽ 11 ന്‌ കടുത്തുരുത്തി, 11.45 ന്‌ തലയോലപ്പറമ്പ്‌, 12.30 വൈക്കം എന്നിവിടങ്ങളിലും കെ ജെ തോമസ്‌ രാവിലെ 10 ന്‌ പൂഞ്ഞാർ, 11 ന്‌ പാലാ, 12 ന്‌ അയർക്കുന്നം, മൂന്നിന്‌ പുതുപ്പള്ളി, നാലിന്‌ വാഴൂർ, അഞ്ചിന്‌ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലുമെത്തി വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങും.      ദേശാഭിമാനി പ്രചാരണം വിജയിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളും അംഗങ്ങളും രംഗത്തിറങ്ങണമെന്നും എല്ലാ അഭ്യൂദയകാംക്ഷികളുടെയും സഹകരണമുണ്ടാകണമെന്നും ജില്ലാ സെക്രട്ടറി എ വി റസൽ അഭ്യർഥിച്ചു. Read on deshabhimani.com

Related News