കേറിക്കിടക്കാൻ ഒരിടമില്ലാതെ

അലിക്കുട്ടി മൈദീൻ, ഹസൻ ബീവി, അൻസൽന


കൂട്ടിക്കൽ ""വീടിന്റെ ഒന്നുമിനി ബാക്കിയില്ല. ഉരുൾപൊട്ടിയ ദിവസം പകൽമുതൽ മറ്റൊരുവീടിന്റെ മുകളിലാണ്‌ ചെലവഴിച്ചത്‌''. –- പൂച്ചക്കല്ല്‌ പാലത്തിങ്കൽ ആലിക്കുട്ടി മൊയ്‌തീനും ഭാര്യ ഹസൻബീവിയും പറയുന്നു. മകൾ അൻസൽനയ്‌ക്കൊപ്പമാണ്‌ ഇവർ സെന്റ്‌ ജോർജ്‌ സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്നത്‌. സംഭവസമയം, പ്രസവിച്ചുകിടക്കുന്ന മകളെ കാണാൻ പോയതായിരുന്നു അൻസൽന. അപ്പോഴാണ്‌ വീട്ടിലേക്ക്‌ വെള്ളം ഇരച്ചെത്തിയത്‌. വീട്‌ പൂർണമായുംപോയി. അൻസൽന ചെറിയ ജോലികൾചെയ്‌താണ്‌ കുടുംബം പുലർത്തുന്നത്‌. വീട്‌ നഷ്ടമായത്‌ ഇവരുടെ ഭാവി ഇരുളിലാക്കി. വീട്‌ വെള്ളത്തിലായപ്പോൾ ഏണിവച്ച്‌ ഉയർന്ന പ്രദേശത്തേക്ക്‌ കയറിയാണ്‌ ആലിക്കുട്ടിയും ഹസൻബീവിയും രക്ഷപെട്ടത്‌. പിന്നീട്‌ സമീപത്തുള്ള വീടിന്റെ മുകളിൽ അഭയംതേടുകയായിരുന്നു. Read on deshabhimani.com

Related News