18.02 കോടിയുടെ കൃഷിനാശം



  കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ 18.02 കോടി രൂപയുടെ കൃഷിനാശം നേരിട്ടതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് അറിയിച്ചു. കഴിഞ്ഞ വെള്ളിമുതൽ തിങ്കൾവരെയുള്ള പ്രാഥമിക കണക്കാണിത്. ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, പാമ്പാടി, വൈക്കം, വാഴൂർ ബ്ലോക്കുകളിലായി 1118.75 ഹെക്ടറിൽ കൃഷിനശിച്ചു. 3,969 കർഷകർക്കാണ് നഷ്ടം. കൂടുതൽ നാശം വൈക്കം ബ്ലോക്കിലാണ്. 2800 കർഷകരുടെ 1054.66 ഹെക്ടറിലെ വിളകളാണ് ഇവിടെ നശിച്ചത്. പാമ്പാടിയിൽ 22.80, ഈരാറ്റുപേട്ടയിൽ 21.24, വാഴൂരിൽ 17.60 ഹെക്ടറിലെ കൃഷിനശിച്ചു. കടുത്തുരുത്തിയിൽ ഒരു ഹെക്ടറിലും പാലായിൽ 1.45 ഹെക്ടറിലുമാണ് കൃഷിനാശം.  ആകെ - 1070.800 ഹെക്ടറിലെ നെൽകൃഷി നശിച്ചു. ഏലം -100 ഹെക്ടർ, കപ്പ 12 ഹെക്ടർ, പച്ചക്കറി- 5.340 ഹെക്ടർ, പൈനാപ്പിൾ- 0.04 ഹെക്ടർ എന്നിങ്ങനെ നശിച്ചു. തെങ്ങ്,  വാഴ, റബർ, കവുങ്ങ്, കൊക്കോച്ചെടികൾ, കാപ്പി, കുരുമുളക്, ജാതി, ഗ്രാംമ്പൂ എന്നിവയ്ക്കും വ്യാപകനാശം സംഭവിച്ചു. Read on deshabhimani.com

Related News