വീട്ടമ്മയുടെ കാലിലൂടെ 
സ്വകാര്യബസ്‌ കയറിയിറങ്ങി



കോട്ടയം എംസി റോഡിൽ ഏറ്റുമാനൂരിൽ തെള്ളകത്ത് വയോധികയുടെ കാലിലൂടെ സ്വകാര്യബസ് കയറിയിറങ്ങി. കാൽപ്പത്തിയുടെ പാതിയോളം ചതഞ്ഞരഞ്ഞു. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂർ സ്വദേശി ത്രേസ്യാമ്മ യോഹന്നാന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. കാൽപ്പത്തിയുടെ ഭാഗം മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് അറിയുന്നത്. ഞായർ പകൽ പതിനൊന്നോടെയായിരുന്നു അപകടം. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ആലഞ്ചേരി ബസ് യാത്രക്കാരെ കയറ്റാൻ നിർത്തിയതായിരുന്നു. ഇവിടെനിന്ന്‌ യാത്രക്കാരിയെ കയറ്റിയശേഷം മുന്നോട്ടെടുത്ത ബസിന്റെ അടിയിൽനിന്ന്‌ നിലവിളികേട്ടാണ് ജീവനക്കാർ ചാടിയിറങ്ങി നോക്കിയത്. ഈസമയം ബസിന്റെ അടിയിൽപ്പെട്ട് കിടക്കുകയായിരുന്നു ത്രേസ്യാമ്മ. ഓടിക്കൂടിയ നാട്ടുകാർ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബസ് ജീവനക്കാരും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് അൽപസമയം തെള്ളകം ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടായി. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി. Read on deshabhimani.com

Related News