പെരിനാട്‌ വീടുകയറിയും ആർഎസ്‌എസ്‌ അതിക്രമം



കുണ്ടറ ആർഎസ്‌എസുകാർ കൊലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചന്തുവിന്റെ വീട്ടിലെത്തിയും അതിക്രമം. വീട്ടിൽ അതിക്രമിച്ചു കടന്ന സംഘം ചന്തുവിന്റെ അമ്മയെ ഉപദ്രവിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു പിന്നാലെ പെരിനാട് പഞ്ചായത്ത് സംഘർഷഭരിതമാക്കാനാണ്‌ ആർഎസ്‌എസ്‌ –-ബിജെപിയുടെ ശ്രമം. ഡിവൈഎഫ്ഐ പ്രവർത്തകരായ ചന്തുവിനെയും യദുകൃഷ്ണനെയും കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കുണ്ടറ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം ഉപരോധസമരം നടത്തിരുന്നു.  ഇതിനു തൊട്ടുപിന്നാലെയാണ്‌ ഇടവട്ടം മേഖലയിൽ സിപിഐ എം, ഡിവൈഎഫ്ഐ  പ്രവർത്തകർക്കുനേരെ വീണ്ടും ബിജെപി പ്രവർത്തകരുടെ ആക്രമണവും ഭീഷണിയും. കേസിലെ പ്രതിയായ ആദർശിന്റെ അമ്മയും പഞ്ചായത്ത് അംഗവുമായ വിജയലക്ഷ്മി സിപിഐ എം പ്രവർത്തകൻ മോഹനൻപിള്ളയുടെ ബൈക്ക്‌ തടഞ്ഞുനിർത്തി മുഖത്തടിച്ചു. ചന്തുവിന്റെ സഹോദരങ്ങളെയും ആക്രമിക്കുമെന്നും ആർഎസ്‌എസ്‌ ഭീഷണിപ്പെടുത്തി. സംഭവത്തിൽ കുണ്ടറ പൊലീസിൽ പരാതി നൽകി. Read on deshabhimani.com

Related News