ലെയ്‌സ്‌ നൽകാത്തതിന്‌ 
മർദിച്ച സംഭവം; കൊല്ലത്ത്‌ ഒരാൾ അറസ്‌റ്റിൽ



ഇരവിപുരം > മദ്യപസംഘത്തിന്‌ ലെയ്‌സ് നൽകാത്തതിനു പത്തൊമ്പതുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആക്കോലിൽ പവിത്രം നഗർ വയലിൽവീട്ടിൽ മണികണ്ഠൻ (40)ആണ് അറസ്റ്റിലായത്. ചൊവ്വ വൈകിട്ട്‌ നാലിന്‌ ഇരവിപുരം ഫിലിപ്പ്മുക്ക് ഇടക്കുന്നം വയലിലായിരുന്നു സംഭവം.   വാളത്തും​ഗല്‍ കളരിവാതുക്കൽ അമ്പലത്തിനു സമീപം മോഹന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണന്റെ മകൻ നീലകണ്ഠനെയാണ് മദ്യപസംഘം മർദിച്ചത്. കൂട്ടുകാരന്റെ സൈക്കിളിൽ തൊട്ടടുത്ത കടയിൽ നിന്ന് ലെയ്‌സ് വാങ്ങിവരുമ്പോൾ വഴിയിൽ മദ്യപിച്ചുകൊണ്ടിരുന്ന സംഘം നീലകണ്‌ഠന്റെ കൈയിലുണ്ടായിരുന്ന ലെയ്‌സ്‌ ആവശ്യപ്പെടുകയും അതു നല്‍കാത്തതിനെ തുടർന്ന് മണികണ്ഠന്‍ മാരകമായി മർദിക്കുകയുമായിരുന്നു. തടസ്സം പിടിക്കാൻ വന്ന അനന്തു എന്ന നീലകണ്‌ഠന്റെ സുഹൃത്തിനെ താക്കോൽ ഉപയോഗിച്ചു ഉപദ്രവിക്കുയും ചെയ്‌തു. നീലകണ്‌ഠനെ  മർദിക്കുന്ന വീഡിയോ അനന്തു ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നീലകണ്ഠൻ ചികിത്സയിലാണ്. Read on deshabhimani.com

Related News