ഉണക്കമീനിന്റെ കാലം



എഴുകോൺ ഉണക്കമീൻ വിൽക്കുന്ന കച്ചവടക്കാർ തെല്ലൊരു ഗമയോടെയാണ് ഇപ്പോൾ മാർക്കറ്റിൽ നിൽക്കുന്നത്. ലോക്ക്ഡൗൺ സാഹചര്യത്തിൽ പച്ചമീൻ കിട്ടാതായതോടെ ഉണക്കമീനിന് ആവശ്യക്കാരേറി.   ഉണക്ക കൊഞ്ചിനാണ് കൂടുതൽ പ്രിയം. കൊഞ്ചുചമ്മന്തി ഉണ്ടേൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഊണ് കുശലാകുമെന്ന് ആളുകൾ പറയുന്നു. ഉണങ്ങിയ കോരയും കാരലും അയിലയും നന്ദലും മത്തിയും പീരയും ഉലുവാച്ചിയും കമ്പോളം കീഴടക്കിയിരിക്കുകയാണ്. മത്സ്യക്കൊതി മാറ്റാൻ ഉണക്കമീൻ കടയ്ക്കു മുന്നിൽ ക്യൂ നിൽക്കേണ്ടി വന്നാലും കുഴപ്പമില്ലെന്ന മനോഭാവത്തിലാണ് നാട്ടുകാർ.  Read on deshabhimani.com

Related News