ആറുവയസ്സുകാരിയെ കണ്ണിൽ മുളകുതേച്ച്‌ മർദിച്ചു ; മാതാപിതാക്കൾക്കെതിരെ കേസ്‌



വെള്ളരിക്കുണ്ട് (കാസർകോട്‌) ആറു വയസ്സുള്ള മകളുടെ കണ്ണിൽ  മുളകുതേച്ച്‌ മർദിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. എളേരി പറമ്പയിലെ തമ്പി, ഭാര്യ ഉഷ എന്നിവർക്കെതിരെയാണ് കേസ്. മർദനം സഹിക്കാനാവാതെ അങ്കണവാടിയിൽ അഭയംതേടിയ കുട്ടി വീട്ടിൽ പോകാൻ വിസമ്മതിച്ചതിനെതുടർന്ന് പാരാലീഗൽ വളണ്ടിയറുടെ സഹായത്തോടെ മറ്റൊരിടത്ത് പാർപ്പിച്ചു.  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ കുട്ടിക്ക്‌ കൗൺസലിങ് നൽകി. പഞ്ചായത്തംഗം, അങ്കണവാടി വർക്കർ, പാരാലീഗൽ വളണ്ടിയർ, എസ്‌ടി പ്രൊമോട്ടർ എന്നിവരുടെ സഹായത്തോടെ കുട്ടിയെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. മതിയായ ശ്രദ്ധയും പരിചരണവും നൽകാത്തതിനെതുടർന്ന് കുട്ടിയുടെ പന്ത്രണ്ട് വയസുകാരിയായ സഹോദരിയെയും മുമ്പ് ഈ സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. രക്ഷിതാക്കൾ വീട്ടിൽ രഹസ്യമായി മദ്യം വാറ്റാറുണ്ടെന്നും നിരവധിപേർ ഇവിടെ മദ്യപിക്കാനായി എത്താറുണ്ടെന്നും കുട്ടി പൊലീസിന് മൊഴി നൽകി. Read on deshabhimani.com

Related News