‘അവൻ ആ കല്ലിൽ തട്ടി വീണില്ലായിരുന്നെങ്കിൽ എനിക്കും കുത്തേറ്റേനെ’



തിരുവല്ല ‘കത്തിയുമായി വന്നവൻ കടയുടെ മുന്നിലെ കല്ലിൽ തട്ടി വീണില്ലായിരുന്നുവെങ്കിൽ എനിക്കും കുത്തേൽക്കുമായിരുന്നു’. ചാത്തങ്കേരിയിൽ വ്യാഴാഴ്ച രാത്രി അഞ്ചംഗ ക്രിമിനൽ സംഘത്തിന്റെ ആക്രമണത്തിൽനിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ചാത്തങ്കേരിയില്‍ മാടക്കട നടത്തുന്ന തോമസ് (ബാബു) പറഞ്ഞു. സന്ദീപിനെ കൊലപ്പെടുത്തിയ ചാത്തങ്കേരിയിലെ അക്രമ സ്ഥലത്തിന്  സമീപമാണ് തോമസിന്റെ മാടക്കട.  ‘എന്നെയും കുത്താൻ അവർ ശ്രമിച്ചു.  അക്രമികൾ കഠാരകൊണ്ട് പ്ലാസ്റ്റിക്ക് ഭരണികൾ കുത്തിക്കീറി. കസേരകൾ  അടിച്ചുതകർക്കുകയും ചെയ്തെ’ന്ന്  തോമസ് ദേശാഭിമാനിയോട് പറഞ്ഞു.   ‘പാക്ക് വെട്ടുന്ന കത്തിയെടുത്തപ്പോഴാണ് കൊലവിളി നടത്തി ആര്‍എസ്എസ് ക്രിമിനല്‍ സംഘം മടങ്ങിയത്. അൽപ്പം  കഴിഞ്ഞാണ് അവർ സന്ദീപിനെ കുത്തിവീഴ്ത്തിയെന്ന് അറിഞ്ഞത്. നല്ല ഒരു ചെറുപ്പക്കാരനായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവർ എത്തിയത്. ഒന്നിൽ മൂന്ന് പേരുണ്ടായിരുന്നു. കഠാരയും വടിവാളും അവരുടെ പക്കൽ ഉണ്ടായിരുന്നു’വെന്നും തോമസ് ഭയത്തോടെ പറഞ്ഞു. Read on deshabhimani.com

Related News