എന്നിട്ടും നാണംകെട്ട തോൽവി



കാഞ്ഞങ്ങാട് നഗരസഭ കൗൺസിലിൽ കൈകോർത്ത് മുസ്ലീം ലീഗും ബിജെപിയും. നഗരസഭ വക ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ഷോപ്പിങ്‌ കോംപ്ലക്സിൽ മടിക്കൈ സർവീസ് സഹകരണ ബാങ്ക് വാടകക്കെടുത്ത രണ്ട് മുറികളുടെ വാടക തിരിച്ച് കിട്ടണമെന്ന മടിക്കൈ ബാങ്കിന്റെ ആവശ്യത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഇരുകൂട്ടരും ഒരുമിച്ച് വോട്ട് ചെയ്തത്‌. വോട്ടെടുപ്പിൽ 17 നെതിരെ 21 വോട്ടുകൾക്ക് ഭരണപക്ഷം വിജയിച്ചു.  വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനാലും ലാബ് നടത്തുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിനാലും 2021 ആഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ ഒടുക്കിയ വാടകയായ 2,39,972രൂപ തിരിച്ചു കിട്ടണമെന്നാണ്‌ മടിക്കെ ബാങ്കിന്റെ ആവശ്യം.  പതിനായിരം രൂപയിൽ കൂടുതൽ ആണെങ്കിൽ സർക്കാർ അനുമതി വേണം. അനുമതിക്കായി സർക്കാറിലേക്കയക്കണം എന്നതായിരുന്നു വിഷയം. യുഡിഎഫ് ബി ജെപി അംഗങ്ങൾ തിരിച്ചു നൽകേണ്ടതില്ലെന്നും വാദിച്ചു. തുടർന്നാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌.   ചെയർപേഴ്സൺ കെ വി സുജാത അധ്യക്ഷയായി. വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുല്ല, മുൻ ചെയർമാൻ വി വി രമേശൻ, പ്രതിപക്ഷ നേതാവ് കെ കെ ജാഫർ, സുമയ്യ, ബാലകൃഷ്ണൻ, എം ബൽരാജ് തുടങ്ങിയവരും സ്ഥിരം സമിതി അധ്യക്ഷന്മാരും ചർച്ചയിൽ പങ്കെടുത്തു. Read on deshabhimani.com

Related News