വാക്ക് പാലിച്ചു; മലയോര ഹൈവേ നവീകരണം തുടങ്ങി



വെള്ളരിക്കുണ്ട് മലയോര ഹൈവേ കോളിച്ചാൽ ചെറുപുഴ റീച്ചിൽ ഗതാഗത തടസ്സം നീക്കാൻ നടപടി തുടങ്ങി. വേനൽ മഴ ശക്തമായപ്പോൾ മണ്ണിടിച്ചിൽ ഉൾപ്പെടെ ഉണ്ടായി ഗതാഗത തടസം നേരിട്ട മലയോര ഹൈവേയിൽ കാറ്റാംകവല, മരുതോം വനമേഖലയിൽ അറ്റകുറ്റപ്പണി നടത്താൻ 15 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥർ ആവശ്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ എം  കേരള റോഡ് ഫണ്ട് ബോർഡിന്റെ കാഞ്ഞങ്ങാട്ടെ ഓഫീസ് ഉപരോധിച്ചിരുന്നു.   23ന് ശേഷം അറ്റകുറ്റപ്പണി തുടങ്ങുമെന്ന്  അധികൃതർ സിപിഐ എം നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് പാലിച്ചാണ്‌ കഴിഞ്ഞ ദിവസം പണി തുടങ്ങിയത്‌.  പ്രശ്‌നം എം രാജഗോപാലൻ എംഎൽഎ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ  കൊണ്ടുവന്നിരുന്നു.  ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.   ബസുകൾ ഉൾപ്പെടെ സർവീസ് നടത്താനാകാതെ ദുരിതത്തിലായിട്ടും അധികൃതർ  അവഗണന തുടർന്നപ്പോഴാണ്‌ സിപിഐ എം സമരത്തിനിറങ്ങിയത്‌.  82 കോടി രൂപ ചെലവിൽ നിർമിക്കുന്നറോഡിന്റെ  32 കിലോമീറ്ററിൽ 90 ശതമാനവും പൂർത്തിയായി. കാറ്റാംകവല, മരുതോം ഭാഗത്തുള്ള വനമേഖലയിലെ മൂന്ന് കിലോമീറ്ററാണ്‌ ബാക്കി. ഇവിടെ പാർശ്വഭിത്തി ഉൾപ്പെടെയുള്ളനിർമാണത്തിന്‌ പുതുക്കിയ എസ്റ്റിമേറ്റ് നൽകാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയതാണ്  വൈകാൻ കാരണം. ഏഴ് കോടി രൂപയാണ് ഇതിനായി വീണ്ടും സർക്കാർ അനുവദിച്ചത്.   Read on deshabhimani.com

Related News