9 പരാതി തീർപ്പായി

സംസ്ഥാന യുവജന കമീഷൻ കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ജില്ലാ അദാലത്ത്


 കാസർകോട്‌ സംസ്ഥാന യുവജന കമ്മീഷൻ കാസർകോട്‌ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ഒമ്പത്‌ പരാതി പരിഹരിച്ചു. മൊത്തം 16 പരാതിയാണ്‌ ലഭിച്ചത്‌. ഏഴ് പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. പുതുതായി രണ്ട് പരാതികളും അദാലത്തിൽ ലഭിച്ചു.  യുവജന കമ്മീഷൻ അംഗങ്ങളായ വി വിനിൽ, റെനീഷ് മാത്യു എന്നിവർ സിറ്റിങിൽ പങ്കെടുത്തു.  തൃക്കരിപ്പൂർ വില്ലേജിലെ സുനിൽകുമാറിന്റെ ദുരൂഹ മരണത്തിൽ ഭാര്യ ഷിനി കമ്മീഷന് പരാതി നൽകിയിരുന്നു. കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ സമാഹരിച്ചു.  രണ്ട് പ്രതികളെ അറസ്റ്റ് ചെയ്‌തു.  വേഗത്തിൽ  കുറ്റപത്രവും നൽകി.   തിമിരി മുന്നൂർകുളത്ത് ക്വാറി അനുവദിക്കരുതെന്ന്‌ കാട്ടി നാട്ടുകാരനായ ആൽഫിൻ പരാതി നൽകിയിരുന്നു. പാരിസ്ഥിതിക ആഘാത പഠന അതോറിറ്റി നൽകിയ അനുമതി റദ്ദാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെടും.  കമ്മീഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് പി അഭിഷേക്, ജില്ലാ കോ-ഓർഡിനേറ്റർ എം ടി സിദ്ധാർഥൻ എന്നിവരും അദാലത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News