നടപടിയെടുക്കാൻ 
പ്രത്യേക റവന്യു സംഘം



കാസർകോട്  ജില്ലയിലെ മുഴുവൻ വില്ലേജ്‌ ഓഫീസുകളും സന്ദർശിച്ച്‌ കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി. മഞ്ചേശ്വരം ഹൊസബെട്ടു, കടമ്പാർ വില്ലേജുകളാണ്‌ ഒടുവിൽ സന്ദർശിച്ചത്. ജനങ്ങളും ഉദ്യോഗസ്ഥരും നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനായിരുന്നു വ്യാഴം, വെള്ളി. ശനി ദിവസങ്ങളിൽ സന്ദർശനം. ജനങ്ങളുടെ പരാതി പരിഹരിച്ചു. മിച്ചഭൂമി, പട്ടയം, പട്ടികവർഗ പ്രശ്നങ്ങളിലായിരുന്നു പരാതി. നടപടിയെടുക്കാൻ റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. പതിറ്റാണ്ടുകളായി പരിഹരിക്കാത്ത ഭൂ പ്രശ്നങ്ങൾക്ക്‌ പരിഹാരമായി. ഭിന്നശേഷികാർക്ക്‌ സഹായോപകരണങ്ങൾ ലഭ്യമാക്കി.  20 അതിദരിദ്ര കുടുംബങ്ങളുടെ വീടുകളും സന്ദർശിച്ചു. ഇനിമുതൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ അഞ്ച് വീതം വില്ലേജ് ഓഫീസർമാരെ കലക്ടറേറ്റിലേക്ക്‌ വിളിച്ച് അവശേഷിക്കുന്ന പരാതികൾ തീർപ്പാക്കുമെന്ന് കലക്ടർ പറഞ്ഞു. എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തി ലാൻഡ് റവന്യു കമീഷണർക്ക് റിപ്പോർട്ട് നൽകും.   Read on deshabhimani.com

Related News