അബുദാബി സ്‌ഫോടനം
കാഞ്ഞങ്ങാട് അബുദാബി ഖലിദിയ്യയിലെ റെസ്റ്റോറന്റിൽ 23ന് ഉണ്ടായ പാചകവാതക സ്‌ഫോടനത്തിൽ മരിച്ച കൊളവയൽ കാറ്റാടിയിലെ ധനേഷി (35)ന്റെ മൃതദേഹം രണ്ടുദിവസത്തിനകം നാട്ടിലെത്തിക്കാൻ ശ്രമം. റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ വെണ്മണി സ്വദേശി ആർ ശ്രീകുമാറും മരിച്ചിരുന്നു. പരിക്കേറ്റ അമ്പതിൽപ്പരം ആളുകൾ ആശുപത്രിയിലാണ്. എട്ട് വർഷത്തോളമായി അബുദാബിയിൽ ജോലിചെയ്യുകയാണ് ധനേഷ്. സ്‌ഫോടനത്തിൽ എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ബുധനാഴ്‌ച രാവിലെയാണ് മരിച്ചത്. മരണം സ്ഥിരീകരിക്കാൻ വൈകി. അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പാണ് ധനേഷ് അബുദാബിയിൽ തിരിച്ചെത്തിയത്. ദിനേശ് ബീഡി മേസ്ത്രി ദാമോദരന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ധനൂപ്, ധന്യ. Read on deshabhimani.com