അനന്തുബാബു 
ആശുപത്രി വിട്ടു



കൂത്തുപറമ്പ്  ഓൺലൈൻ പഠനത്തിന് മൊബൈലിൽ നെറ്റ്‌വർക്ക്  ലഭിക്കാൻ മരത്തിൽ കയറിയപ്പോൾ വീണ് പരിക്കേറ്റ്  ചികിത്സയിലായിരുന്ന അനന്തു ബാബു ആശുപത്രി വിട്ടു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മാസത്തെ  ചികിത്സയ്ക്ക് ശേഷമാണ് അനന്തു  ശനി വൈകിട്ട്‌  ചിറ്റാരിപറമ്പ് പന്നിയോടെ വീട്ടിലെത്തിയത്.  മികച്ച ചികിത്സയാണ് അനന്തുവിന് ലഭിച്ചതെന്ന്‌  അമ്മ ഉഷ പറഞ്ഞു. രണ്ടാഴ്ചയിൽ ഒരു തവണ പരിശോധനയ്ക്കായി ആശുപത്രിയിൽ പോവണം. രണ്ട് മാസം വിശ്രമം ആവശ്യമാണെന്ന്‌ ഡോക്ടർ പറഞ്ഞിട്ടുണ്ട്‌. അവർ പറഞ്ഞു. കഴിഞ്ഞ മാസം 26നാണ്  മൊബൈലിൽ നെറ്റ്‌വർക്ക് കവറേജ് ലഭിക്കാൻ മരത്തിൽ കയറിയപ്പോൾ  വീണ് ഇരുകാലുകൾക്കും നട്ടെല്ലിനും പരിക്കേറ്റത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ  പ്രദേശത്ത്‌ കേരളാ വിഷനും ഗ്രാമിക ടിവിയും ചേർന്ന്  ഇന്റർനെറ്റ് സേവനം എത്തിച്ചിരുന്നു. പ്രദേശത്ത്‌ രണ്ട് കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിക്കുകയും അനന്തുവിന്റെ വീട്ടിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുകയും ചെയ്തിരുന്നു. Read on deshabhimani.com

Related News