ഭാര്യക്ക‌് സീറ്റില്ല; ഭർത്താവ‌് കോൺഗ്രസ‌് നേതാവിനെ കൈയേറ്റംചെയ്തു
ഇരിട്ടി ഭാര്യക്ക‌് മത്സരിക്കാൻ സീറ്റ‌് നൽകാത്തതിന്റെ പേരിൽ ഭർത്താവ‌് കോൺഗ്രസ‌് നേതാവിനെ അസഭ്യം പറഞ്ഞെന്നും കൈയേറ്റംചെയ്‌തെന്നും പൊലീസിൽ പരാതി. മഹിളാ കോൺഗ്രസ‌് മുൻ സംസ്ഥാന ഭാരവാഹിയും മുൻ ബ്ലോക്ക‌് പഞ്ചായത്തംഗവും നിലവിൽ ഡിസിസി സെക്രട്ടറിയുമായ ഡെയ‌്സി മാണിക്ക‌് തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ‌് ഇതിന് കാരണം. കോൺഗ്രസ‌് നേതാവ് ജയ‌്സൺ കാരക്കാട്ടാണ‌് ഡെയ‌്സി മാണിയുടെ ഭർത്താവ് തറപ്പേൽ മാണിക്കെതിരെ കരിക്കോട്ടക്കരി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം അങ്ങാടിക്കടവിലെ കടയിൽവച്ചാണ‌് സംഭവം. ജയ‌്സണെ മാണി മർദിച്ചതായി നാട്ടുകാർ പറഞ്ഞു. അയ്യങ്കുന്ന‌് പഞ്ചായത്ത‌് പ്രസിഡന്റ‌് സ്ഥാനത്തേക്ക‌് നേതൃത്വം തീരുമാനിച്ചതുപ്രകാരം ജയ‌്സൺ കാരക്കാട്ട് നൽകിയ പത്രിക സൂക്ഷ‌്മ പരിശോധനയിൽ തള്ളിയിരുന്നു. Read on deshabhimani.com