ഓട്ടോറിക്ഷ തടഞ്ഞു;
പൊലീസുകാരനെ മര്‍ദിച്ച 5 പേർ പിടിയിൽ



മൂന്നാർ അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ തടഞ്ഞ പൊലീസുകാരന് മർദ്ദനം. അഞ്ചുപേർ  അറസ്റ്റിൽ. മൂന്നാർ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വിഷ്‍ണു വിക്രമൻ(26) ആണ്‌ പരിക്കേറ്റത്. ഇയാളെ മൂന്നാർ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രഹാംസ്‍ലാന്റ്  എസ്റ്റേറ്റ് സ്വദേശികളായ സുരേഷ് കണ്ണൻ(24), ദീപക്(23), കണ്ണൻ(25), മുകേഷ്(21), വേടൻ(22) എന്നിവരാണ് പിടിയിലയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ചൊവ്വ രാത്രി ഒമ്പതോടെയാണ് സംഭവം. തൃക്കാർത്തിക ഉത്സവത്തെ തുടർന്ന് മൂന്നാറിൽ വൻ തിരക്കായിരുന്നു. വാഹനങ്ങൾക്ക് പ്രത്യേകം നിയന്ത്രണം പൊലീസ് ഏർപ്പെടുത്തി. എന്നാൽ ക്ഷേത്രത്തിന് സമീപം തിരക്കേറിയ സ്ഥലത്ത് അമിത വേഗത്തിൽ എത്തിയ ഓട്ടോ പൊലീസ് തടഞ്ഞു. പ്രകോപിതരായ യുവാക്കൾ വിഷ്‍ണുവിനെ ആക്രമിക്കുകയായിരുന്നു. മൂന്നാർ ഡിവൈഎസ്‍‍പി കെ ആർ മനോജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ മനേഷ് കെ പൗലോസ്, എസ്ഐ ഷാഹുൽ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. Read on deshabhimani.com

Related News