അഴുകിയ കോഴിയിറച്ചി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി



കളമശേരി കളമശേരി കൈപ്പടമുകളിൽനിന്ന് 500 കിലോ അഴുകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ മണ്ണാർക്കാട് സ്വദേശികളായ തിരുവിഴക്കുന്നിൽ ഒതുക്കുംപുറത്ത് ജുനൈസ് (37), കോട്ടോപ്പാടം ചേലയ്ക്കൽ വീട്ടിൽ നിസാബ് (33) എന്നിവരെ 23ന് രാത്രിയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൈപ്പടമുകളിൽ വെളുത്തേടത്ത് നിസാർ മരയ്ക്കാർ എന്നാളുടെ വീട് ജുനൈസ് വാടകയ്‌ക്കെടുത്ത് അനധികൃത ഇറച്ചി വിൽപ്പനകേന്ദ്രം നടത്തിവരികയായിരുന്നു. നിസാബ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. നഗരത്തിലും പരിസരത്തുമുള്ള ഹോട്ടലുകളിൽ കോഴിയിറച്ചി, അൽഫാം, ഷവർമ എന്നിവ വൻതോതിൽ ഇയാൾ നൽകിവന്നിരുന്നു. ദുർഗന്ധത്തെ തുടർന്ന് അയൽവാസികളുടെ പരാതിയിലാണ് 12ന് നഗരസഭാ ഉദ്യോഗസ്ഥർ അഴുകിയ മാംസവും മറ്റ് സാധനങ്ങളും പിടിച്ചെടുത്തത്. പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ, കോടതി മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. Read on deshabhimani.com

Related News