കൊച്ചി കപ്പല്‍ശാല ഭീഷണിസന്ദേശം ഉത്തരേന്ത്യന്‍ സ്വദേശിയുടേതെന്ന് നിഗമനം



കൊച്ചി വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്‌ ബോംബിട്ടുതകർക്കുമെന്ന്‌ കൊച്ചി കപ്പൽശാലയിലേക്ക് ഭീഷണിസന്ദേശം അയച്ചത് ഉത്തരേന്ത്യൻ സ്വദേശിയെന്ന് നിഗമനം. പ്രതി ഹിന്ദിഭാഷയിൽ ആശയവിനിമയം നടത്തിയതായുള്ള വിവരം കിട്ടിയതോടെയാണ് ഈ നിഗമനത്തിലെത്തിയത്. കപ്പൽശാലയിൽ നിലവിൽ ജോലി ചെയ്യുന്നതോ മുമ്പുണ്ടായിരുന്നതോയായ കരാർ തൊഴിലാളികളിൽ ആരെങ്കിലുമാകും സന്ദേശം അയച്ചതെന്നാണ് പൊലീസ് കരുതുന്നത്. കപ്പൽശാലയിലേക്ക് മൂന്നുതവണയാണ് ഇ-–-മെയിൽ മുഖേന ഭീഷണിസന്ദേശമെത്തിയത്. കൊച്ചി സിറ്റിയിലെ രണ്ടു പൊലീസ് സ്‌റ്റേഷനിലും ഇ-–-മെയിൽ ഭീഷണിസന്ദേശം എത്തി. സൈബർ ഡോമിന്റെ സഹായത്തോടെയാണ്‌ അന്വേഷണം നടത്തുന്നത്. Read on deshabhimani.com

Related News