പെരിയാറിലെ മണൽകടത്തുസംഘത്തെ 
പിടികൂടി ഡിവൈഎഫ്ഐ



ആലുവ പെരിയാറിലെ മണൽമാഫിയസംഘത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി. പെരിയാറിൽ രാത്രി അനധികൃതമായി മണൽവാരി കടത്തുന്ന സംഘത്തെയും മണൽകടത്തിന് ഉപയോഗിക്കുന്ന വഞ്ചിയും മണലും ആലുവയിലെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിടികൂടിയത്. വ്യാഴം രാത്രി 9.30ന് സിപിഐ എം ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ സെക്രട്ടറി എം എസ് അജിത്, പ്രവർത്തകരായ ഫൈസൽ തരകൻ, എം ആർ രാഹുൽ, ജോസ് സേവിയർ, മൊബിൻ മോഹൻ, വി ജെ ആൻഡ്രൂസ്, ജെനീഷ് ജലാൽ, ജോജോ ഡാനിയൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ രാജ്, ശ്യാം പത്മനാഭൻ, ഫെബിൻ പള്ളത്ത്‌ തുടങ്ങിയവരാണ്‌ മണൽകടത്തുസംഘത്തെ പിടിച്ചത്‌. ആലുവ പൊലീസിൽ അറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകിയതോടെ ഇവർ പുഴയിൽ ചാടി രക്ഷപ്പെട്ടു. മണലും വഞ്ചിയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണൽമാഫിയസംഘങ്ങൾക്കെതിരെയുള്ള പരാതിയെ തുടർന്ന് പുഴയിൽ പൊലീസ് പട്രോളിങ്‌ നടത്തുന്നുണ്ടെങ്കിലും സംഘം പൊലീസിനെ വെട്ടിച്ച് മണൽകടത്തുന്നത് പതിവാണ്. പൊലീസിൽ ചിലരുടെ സഹായവും മാഫിയക്ക്‌ ലഭിക്കുന്നുണ്ടെന്ന്‌ ആക്ഷേപമുണ്ട്. മണൽമാഫിയക്കെതിരെ ഡിവൈഎഫ്ഐ പലവട്ടം പരാതി നൽകിയെന്നും അധികാരികൾ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.   Read on deshabhimani.com

Related News