വയോധികയുടെ മരണം 
അനാസ്ഥമൂലമല്ല



  ആലപ്പുഴ കോവിഡ് ബാധിച്ച വയോധിക സർക്കാർ ആശുപത്രിയിൽ നിന്ന്‌ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതി തെളിവുകളുടെ അഭാവത്തിൽ മനുഷ്യാവകാശ കമീഷൻ തള്ളി.  വണ്ടാനം മെഡിക്കൽ കോളേജിലെയും ചേർത്തല താലൂക്ക് ആശുപത്രിയിലെയും ഡോക്‌ടർമാർക്കെതിരെ വാരണം സ്വദേശി സമർപ്പിച്ച പരാതിയാണ് കമീഷൻ അംഗം വി കെ ബീനാകുമാരി തീർപ്പാക്കിയത്. തന്നോടുള്ള വിരോധത്തിൽ അമ്മയ്‌ക്ക് വിദഗ്‌ധചികിത്സ നൽകാൻ രണ്ട് ആശുപത്രികളിലെയും ഡോക്‌ടർമാർ തയ്യാറായില്ലെന്ന പരാതി യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. സിറ്റിങ്‌ ഇന്ന് സംസ്ഥാന മനുഷ്യാവകാശ  കമീഷൻ അംഗം വി കെ ബീനാകുമാരി ബുധൻ രാവിലെ 10.30ന് ആലപ്പുഴ ഗവ.ഗസ്‌റ്റ്‌ ഹൗസിൽ സിറ്റിങ്‌ നടത്തും. Read on deshabhimani.com

Related News