പിറന്നാൾ കവിതയുമായി 
മുഖ്യമന്ത്രിയെ കാത്ത്‌ ബഷീർ

മുഖ്യമന്ത്രി പിണറായി വിജയന് 
പിറന്നാൾ ആശംസയായി എഴുതിയ കവിതയുമായി ടി എച്ച് ബഷീർ


  മാരാരിക്കുളം മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്താറാം  ജന്മദിന സമ്മാനമായി എഴുതിയ കവിത മുഖ്യമന്ത്രിക്ക്‌ നേരിട്ടു സമ്മാനിക്കാനൊരുങ്ങി ആലപ്പുഴ ജില്ലാ കോടതി ബെഞ്ച് അസിസ്റ്റന്റ് ടി എച്ച് ബഷീർ.  മേയ്‌ ഇരുപത്തിനാലിനായിരുന്നു ജന്മദിനമെങ്കിലും കവിത സമ്മാനിക്കാൻ ഇത്രയും കാലം കാത്തിരിക്കുകയായിരുന്നു ബഷീർ. പുന്നപ്രവയലാർ വരാചരണത്തിന്‌ മുഖ്യമന്ത്രിയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും പരിപാടി ഓൺലൈനാക്കി. തുടന്നാണ്‌ ഓഫീസുമായി ബന്ധപ്പെട്ട്‌ കവിത മുഖ്യമന്ത്രിക്ക്‌ സമ്മാനിക്കാൻ വഴിതേടിയത്‌.  പിണറായിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയംമുതല്‍ മുഖ്യമന്ത്രിയായതിന് ശേഷം ഓരോ മഹാമാരികളും തരണം ചെയ്‍തതടക്കമുള്ള സംഭവങ്ങളാണ് കവിതയില്‍ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്‌ ബഷീർ പറയുന്നു. 'നിശ്ചയദാർഢ്യത്തിനാൾ രൂപമെന്നാ-ലുത്തരം പിണറായി വിജയനാണെന്ന് -കേരളത്തിൽ പിച്ചവെച്ചു തുടങ്ങുന്ന യേതൊരു ബാല്യവുമുത്തരം നൽകും' മെന്ന കവിത  ഫ്രെയിം ചെയ്‍തു സുക്ഷിച്ചിരിക്കുകയാണ്‌ ബഷീർ. മലയാള ഭാഷയ്‍ക്ക് പകരം പുതിയൊരു ലിപി കണ്ടുപിടിച്ച് ശ്രദ്ധേയനായിരുന്നു.  മണ്ണഞ്ചേരി 18–-ാം വാർഡിൽ തോട്ടുചിറ സ്വദേശിയായ ബഷീര്‍  മമ്മൂട്ടിക്ക് നൽകാനുള്ള കവിതയുടെ രചനയിലാണ്.ഭാര്യ ഷംല പാലമേൽ ഗവ. എൽപി സ്‌കൂൾ അധ്യാപികയാണ്‌.  മകൻ നാദിർഷ. Read on deshabhimani.com

Related News