പെൺകരുത്തിന്റെ
മഹാപ്രവാഹം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് പൊതുസമ്മേളന നഗറിലേക്ക് 
നേതാക്കളും പ്രതിനിധികളും പ്രകടനമായി എത്തുന്നു


ആലപ്പുഴ വിപ്ലവമണ്ണിനെ സമരാവേശത്തിന്റെ ഉത്തുംഗങ്ങളിലെത്തിച്ച്‌  അലകടൽപോലെ പെൺശക്തിയുടെ മഹാപ്രവാഹം. സ്‌ത്രീകളുടെ സമത്വത്തിനും അഭിമാനത്തിനും അവകാശങ്ങൾക്കും വേണ്ടി പൊരുതിയ ആദ്യപഥികരുടെ മണ്ണ്‌ ഒരിക്കൽക്കൂടി  സമരാവേശത്തിന്റെ ജ്വാലകൾ ഏറ്റുവാങ്ങി.  ശുഭ്രപതാകയുടെ തണലിൽ പതിനായിരക്കണക്കിന്‌ വനിതകൾ അണിനിരന്ന പ്രകടനം നഗരത്തിലെ ഏഴുകേന്ദ്രങ്ങളിൽനിന്ന്‌ ആരംഭിച്ചു. ബാൻഡു വാദ്യവും ചെണ്ടമേളവും തെയ്യവും തിറയുമെല്ലാം കൊഴുപ്പുപകർന്ന പ്രകടനത്തിൽ  ജനാധിപത്യത്തിനും ലിംഗസമത്വത്തിനും  സാമൂഹ്യനീതിക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ അലയടിച്ചു. നങ്ങേലിയുടെയും പുന്നപ്ര–- വയലാർ രണധീരരുടെയും നാട്ടിൽ ഒത്തുചേർന്നവർ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും നരബലിക്കുമെതിരായ താക്കീത്‌  മുഴക്കിയപ്പോൾ അത്‌ നവോത്ഥാന കേരളത്തിന്റെ അലയൊലികളായി.  സംസ്ഥാന പ്രസിഡന്റ്‌  സൂസൻ കോടി,  സെക്രട്ടറി അഡ്വ. സി എസ്‌ സുജാത, ട്രഷറർ  ഇ പത്മാവതി,  എൻ സുകന്യ, കെ കെ ലതിക, റോസക്കുട്ടി, കെ ജി രാജേശ്വരി,  പ്രഭാ മധു, പുഷ്‌പലത മധു, ജി രാജമ്മ, ലീല അഭിലാഷ്‌, കെ കെ ജയമ്മ, ബിച്ചു എക്‌സ്‌ മലയിൽ  തുടങ്ങിയവർ പ്രകടനം നയിച്ചു. പ്രകടനം മല്ലുസ്വരാജ്യം നഗറിൽ (ഇഎംഎസ്‌ സ്‌റ്റേഡിയം) സമാപിച്ചു. തുടർന്നു ചേർന്ന മഹാസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.  സൂസൻ കോടി അധ്യക്ഷയായി. അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ജനറൽ സെക്രട്ടറി മറിയം ധവ്‌ളെ,   എസ്‌ പുണ്യവതി, പി കെ ശ്രീമതി, കെ കെ ശൈലജ പി സതീദേവി, ഡോ. ആർ ബിന്ദു, വീണാ ജോർജ്‌, ഇ പത്‌മാവതി  എന്നിവർ സംസാരിച്ചു. അഡ്വ. സി എസ്‌ സുജാത സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News