ക്യാമ്പിലെ സന്നദ്ധപ്രവർത്തകനെ 
ബിജെപിക്കാർ വെട്ടി

ബിജെപി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സുല്‍ഫിത്തിനെ 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം എം എം അനസ് അലി എന്നിവര്‍ സന്ദര്‍ശിക്കുന്നു


ഹരിപ്പാട്   ദുരിതാശ്വാസക്യാമ്പിൽ ഭക്ഷണവിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ മേഖലാ ഭാരവാഹികൂടിയായ സന്നദ്ധപ്രവർത്തകനെ ബിജെപി പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. പഞ്ചായത്തിലെ ആർആർടി അംഗം സുൽഫിത്തിനാ(23)ണ് വെട്ടേറ്റത്. തലയ്‌ക്ക്‌ മുറിവേറ്റ സുൽഫിത്തിനെ കായംകുളം സർക്കാർ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ബുധൻ വൈകിട്ട്‌ അഞ്ചോടെ പള്ളിപ്പാട് ചന്തയ്‌ക്ക്‌ സമീപം നീരോഴുക് ജങ്ഷനിലാണ്‌ സംഭവം. നടുവട്ടം ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണവിതരണവും ശുചീകരണവും കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുംവഴി സംഘടിച്ചുനിന്ന മുപ്പതോളം ബിജെപി പ്രവർത്തകർ വടിവാളടക്കം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഈ അഭയകേന്ദ്രത്തിൽ  ഭക്ഷണം തയ്യാറാക്കുന്നത് ക്യാമ്പിലെ സ്‌ത്രീകളും വിതരണം പഞ്ചായത്തിലെ അംഗീകൃത സന്നദ്ധപ്രവർത്തകരുമാണ്‌.  അതിനിടെ പുറത്തുനിന്ന്‌ ഏതാനും ബിജെപി പ്രവർത്തകർ ക്യാമ്പിലെത്തി സന്നദ്ധപ്രവർത്തകരെ കൈയേറ്റംചെയ്‌തു. തടസ്സം പിടിക്കാനെത്തിയ മുതിർന്ന സ്‌ത്രീകളെയടക്കം അസഭ്യം പറഞ്ഞ്‌ തള്ളിവീഴ്‌ത്തി.    സംഭവമറിഞ്ഞെത്തിയ പൊലീസ്, ക്യാമ്പിന്റെ ചുമതലക്കാരായ കമ്മിറ്റിയുടെ തീരുമാനപ്രകാരം കാര്യങ്ങൾ നടത്താൻ നിർദേശിച്ചു.എന്നാൽ വൈകിട്ട്‌ ബിജെപിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രകോപന ചർച്ചകളുണ്ടായി. ക്യാമ്പിൽ പ്രശ്നമുണ്ടാക്കണമെന്ന് തീരുമാനിച്ചതിന്റെ ശബ്‌ദസന്ദേശങ്ങളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുൽഫിത്തിനെ ആക്രമിച്ചതെന്നറിയുന്നു. Read on deshabhimani.com

Related News