യുവാവിനെ ആക്രമിച്ചതായി പരാതി

ഗുണ്ടാസംഘത്തിന്റെ 
ആക്രമണത്തിൽ പരിക്കേറ്റ 
ആകാശ് ജില്ലാ ആശുപത്രിയിൽ


മാവേലിക്കര ദേശാഭിമാനി ഏജന്റിന്റെ മകന് നേരെ ഗുണ്ടാ ആക്രമണം. ചെട്ടികുളങ്ങര കിഴക്ക് ഏജന്റ് ഈരേഴ തെക്ക് വൻമേലി മുറിയിൽ ഹരീഷ്‌കുമാറിന്റെ മകൻ ആകാശ് (20) ആണ് ആക്രമണത്തിനിരയായത്. ശനി വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. മാവേലിക്കര കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിന് കിഴക്കുഭാഗത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുകയായിരുന്ന ആകാശിനെ മിച്ചൽ ജങ്ഷൻ ഭാഗത്തുനിന്ന്‌ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മൂന്നുപേർ ചേർന്ന്‌ ആകാശിനെ ബൈക്കിൽ പിടിച്ചുകയറ്റി വിവിധ സ്ഥലങ്ങളിൽ എത്തിച്ച്‌ മർദിച്ചു. ശേഷം ആകാശിന്റെ വീടിന് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. കണ്ടിയൂർ കാളച്ചന്ത സ്വദേശി സിജോ, പല്ലാരിമംഗലം ആനയടിക്കാവ് സ്വദേശി വിഷ്‌ണു, ചെട്ടികുളങ്ങര അഞ്ചുമുറിക്കട സ്വദേശി രാജേഷ് എന്നിവരെ തിരിച്ചറിഞ്ഞതായി ആകാശിന്റെ അച്ഛൻ ഹരീഷ്‌കുമാർ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഗവ. ഐടിഐയിൽ ഇലക്‌ട്രീഷ്യൻ വിദ്യാർഥിയാണ്‌ ആകാശ്. സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി കെ മധുസൂദനൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News