മത്സ്യത്തൊഴിലാളികള്‍ക്ക് 
രക്ഷകരായി ബോട്ടുജീവനക്കാര്‍

വേമ്പനാട്ട് കായലിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയ 
ജലഗതാഗത വകുപ്പ് ജീവനക്കാര്‍ക്കൊപ്പം


  മുഹമ്മ വേമ്പനാട്ട്‌ കായലിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട കുമരകം സ്വദേശികളായ അഞ്ച്‌ മത്സ്യത്തൊഴിലാളികളെ ജലഗതാഗത ജീവനക്കാർ രക്ഷപ്പെടുത്തി. ചൊവ്വ പകൽ 11.30 ഓടെയാണ് അപകടം. കുമരകത്തുനിന്ന്‌ മത്സ്യബന്ധനത്തിന്‌ പോയ തൊഴിലാളികളുടെ വള്ളമാണ് വേമ്പനാട്ടുകായലിൽ ശക്തമായ കാറ്റിൽപ്പെട്ട് തലകീഴായി മറിഞ്ഞത്. കുട്ടുവടി കുഞ്ഞുമോൻ, കുൽപ്പറച്ചിറ രാജു, കായ്‌ത്തറ അനൂപ്, നടുച്ചിറ സാബു, തോപ്പിൽ ഷിജു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് പ്രഥമശുശ്രൂഷ നൽകി. മുഹമ്മയിൽനിന്ന്‌ കുമരകത്തേക്ക് പകൽ 11ന് പുറപ്പെട്ട എസ് 52 ബോട്ടിലെ ബോട്ട്മാസ്‌റ്റർ ടി എ ബിന്ദുരാജ്, സ്രാങ്ക് എം ബി ഷൈൻകുമാർ, ഡ്രൈവർ ഇ എ അനസ്, ലാസ്‌കർമാരായ കെ പി പ്രശാന്ത്, ടി രാജേഷ്, സ്രാങ്ക് പി എൻ ഓമനക്കുട്ടൻ എന്നിവർ ചേർന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം നടത്തിയ ജീവനക്കാരെ സ്‌റ്റേഷൻ മാസ്‌റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ അനുമോദിച്ചു. Read on deshabhimani.com

Related News