എസ്ഡി കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ആക്രമണം



ആലപ്പുഴ എസ് ഡി കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്കുനേരെ ആക്രമണം. പെൺകുട്ടികളടക്കം പന്ത്രണ്ടോളം വിദ്യാർഥികൾക്ക് പരിക്ക്. സ്എഫ് ഐ പ്രവർത്തകരായ വനിതാ പ്രതിനിധി പൂജ, മുൻ ചെയർപേഴ്‌സൺ സാന്ദ്ര, യൂണിറ്റ് കമ്മിറ്റി അംഗം മഴ എന്നിവരടക്കമുള്ളവർക്കാണ്‌ പരിക്കേറ്റത്‌.  തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന കോളേജ് യൂണിയൻ  തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ വെളളിയാഴ്‌ച വൈകിട്ട് അഞ്ചോടെ സമാപിച്ചിരുന്നു. കൊട്ടിക്കലാശത്തിനിടയിൽ എഐഎസ്എഫ് പ്രവർത്തകർ എസ്എഫ് ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലാശക്കൊട്ടിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തക പൂജയെ എഐഎസ്എഫ് പ്രവർത്തകർ അടിച്ചതാണ് സംഭവങ്ങൾക്ക്‌ തുടക്കം. പൂജയെ തല്ലിയത്‌ ഒപ്പമുണ്ടായിരുന്ന സാന്ദ്രയും മഴയും  ചോദ്യം ചെയ്‌തപ്പോൾ പട്ടിക  ഉപയോഗിച്ച് അടിച്ചു. ഇതിനെ എസ്എഫ്ഐ പ്രവർത്തകർ ചെറുത്തു. തെരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ടാണ് എഐഎസ്എഫ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന്‌ എസ്എഫ്ഐ പ്രവർത്തകർ  ആരോപിച്ചു. Read on deshabhimani.com

Related News