കൃഷിക്കായി
 ചെലവിട്ടത്



 കോട്ടയം സംസ്ഥാന സർക്കാർ രണ്ടുവർഷം പൂർത്തീകരിക്കുമ്പോൾ കാർഷിക മേഖലയിൽ നടപ്പാക്കിയത് 14.65 കോടി രൂപയുടെ പ്രവർത്തനങ്ങൾ.   ‘ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതി  1510.58 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 1208 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചെന്നും  പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് പറഞ്ഞു. തെങ്ങിന്റെ ഉൽപ്പാദനവും ക്ഷമതയും വർധിപ്പിക്കുന്നതിന്‌ ‘കേരഗ്രാമം' പദ്ധതിയിലൂടെ 1.13 കോടി രൂപ ചെലവഴിച്ചു. തെങ്ങുകളുടെ ആരോഗ്യസംരക്ഷണത്തിന്‌   ‘കേര രക്ഷാവാരം' നടപ്പിലാക്കി.    ഓണവിപണിയിൽ വിലനിയന്ത്രണത്തിനും കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനുമായി 55.9 ലക്ഷം രൂപ ചെലവാക്കി.  ജില്ലയിൽ 86 ഓണ ചന്തകൾ നടത്തി. കൃഷി ഭവനുകൾ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി 37.5 ലക്ഷം രൂപ അനുവദിച്ചതിൽ 27.28 ലക്ഷം രൂപ ചെലവഴിച്ചു. നീണ്ടൂർ, തൃക്കൊടിത്താനം എന്നീ കൃഷിഭവനുകളെയാണ് ആദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.    കാർഷികോൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് ഹബ്. ഇതിനായി മണർകാട് പഞ്ചായത്തിന്‌ 2.21 ലക്ഷം രൂപ അനുവദിച്ചു. അഗ്രോ പ്രോസസിങ്‌, എഫ്പിഒ, കുടുംബശ്രീ, പാക്സ് എന്നിവക്കായി അഗ്രോ പ്രോസസിങ്‌ യൂണിറ്റുകൾ തുടങ്ങുന്നതിന് 19.65 ലക്ഷം അനുവദിച്ചു. ഇതിൽ 9.65 ലക്ഷം രൂപ ചെലവഴിച്ചു.  ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ആധുനിക സംവിധാനങ്ങളോട് കൂടിയ  പ്രീമിയം ഔട്ട്‌ലെറ്റുകൾ ആരംഭിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് ഏറ്റുമാനൂർ, കോട്ടയം ഉഴവൂർ, പാല ബ്ലോക്കുകളിൽ ഔട്ട് ലെറ്റുകൾ തുടങ്ങി.  നെൽപാടങ്ങൾ ഉള്ളവർക്ക്  ഹെക്ടറിന്  2000 രൂപ നിരക്കിൽ റോയൽറ്റി നൽകി. 2022–-23ൽ 3000 രൂപയായി റോയൽറ്റി ഉയർത്തി.   ഗ്രോബാഗിലെ കൃഷിക്ക് പകരം മൺചട്ടി, എച്ച്ഡിപിഇ കണ്ടെയ്നറുകളിലുള്ള പച്ചക്കറി കൃഷിക്ക് 3000 യൂണിറ്റുകൾ അനുവദിച്ചു. ആമസോൺ വഴി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കോഴയിൽ ഓൺലൈൻ ബ്രാൻഡിങ്‌ നടപ്പിലാക്കി.  വിളനാശം സംഭവിച്ച കർഷകർക്ക് 7.87കോടി രൂപ നഷ്ടപരിഹാരം നൽകി. പ്രകൃതിക്ഷോഭം മൂലം  ഉണ്ടാവുന്ന നഷ്ടങ്ങൾക്ക്  2021–--22 വർഷം സംസ്ഥാന വിഹിതമായി 3.69 കോടി രൂപ 5887 കർഷകർക്ക്‌ നൽകി. Read on deshabhimani.com

Related News