മാണിക്കം അമ്മക്ക് സന്തോഷത്തിന്റെ കൊറോണക്കാലം
മടിക്കൈ കൊവിഡ് എന്നോ കൊറോണയെന്നോ കേൾക്കുന്നതല്ലാതെ രോഗം വിതക്കുന്ന നാശത്തെ കുറിച്ചൊന്നും കാഞ്ഞിരപ്പൊയിൽ പച്ചക്കുണ്ടിലെ തോട്ടിനാട്ട് മാണിക്കം അമ്മയ്ക്ക് അറിയില്ല. പകർച്ചവ്യാധി ഉള്ളതിനാൽ മകൾ തങ്കമണി ജോലിക്ക് പോകാത്തതും അയൽക്കാർ പുറത്തിറങ്ങാത്തതും തൊണ്ണൂറുകാരിയായ മാണിക്കമ്മ മനസിലാക്കീട്ടുണ്ട്.അപ്പോഴാണ് കേരള സർക്കാർ അനുവദിച്ച രണ്ടു മാസത്തെ പെൻഷനുമായി മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയത്. പെൻഷൻ തുകയായ 2400 രൂപ കൈയിലേക്ക് വച്ച് കൊടുക്കുമ്പോൾ ബാങ്ക് മാനേജർ എം രവീന്ദ്രൻ മാണിക്കം അമ്മയോട് പറഞ്ഞു "ഇത് മുഖ്യമന്ത്രി പിണറായി വിജയൻ നിങ്ങൾക്ക് കൊടുത്ത് വിട്ട പണമാണെ"ന്ന്.ദുരിതകാലത്ത് കിട്ടിയ പണം നെഞ്ചോട് ചേർത്ത് മാണിക്കമ്മ പറഞ്ഞു "ഇത് കൊണ്ട് വിഷുവും ഉഷാറാക്കാം ". Read on deshabhimani.com